ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചണ്ഡീഗഢ്: ഹരിയാനയിലെ സോനെപട്ടില്‍ മൊബൈല്‍ഫോണ്‍ തിരികെ ചോദിച്ച വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ കൊലപ്പെടുത്തി. മൊബൈല്‍ഫോണിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് എട്ടാം ക്ലാസുകാരനായ ശുഭ(14)ത്തെ രണ്ടു സഹപാഠികള്‍ കൊലപ്പെടുത്തിയത്. സഹപാഠികളിലൊരാള്‍ക്ക് ശുഭം ഒരാഴ്ച മുമ്പ് തന്റെ മൊബൈല്‍ നല്‍കിയിരുന്നു.
ഫോണ്‍ തിരിച്ചുവേണമെന്നു ശുഭം നിര്‍ബന്ധം പിടിച്ചതോടെ വെള്ളിയാഴ്ച സ്‌കൂളിന്റെ പിന്നിലേക്കു വന്നാല്‍ ഫോണ്‍ തിരിച്ചുനല്‍കാമെന്ന് കൂട്ടുകാര്‍ പറഞ്ഞു. ഇതനുസരിച്ചെത്തിയ ശുഭത്തെ സഹപാഠികള്‍ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു. ഇരുവരുംചേര്‍ന്ന് മൃതദേഹം സ്‌കൂള്‍ മതിലിനോടു ചേര്‍ന്ന പൊന്തക്കാട്ടില്‍ ഉപേക്ഷിച്ചു.
ശുഭം വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെത്തുടര്‍ന്ന് പിതാവ് പരാതിനല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. പിടിയിലായ കുട്ടികളെ അംബാലയിലെ ജുവനൈല്‍ ഹോമില്‍ പാര്‍പിച്ചിരിക്കുകയാണ്.

ശുഭം വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെത്തുടര്‍ന്ന് പിതാവ് പരാതിനല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. പിടിയിലായ കുട്ടികളെ അംബാലയിലെ ജുവനൈല്‍ ഹോമില്‍ പാര്‍പിച്ചിരിക്കുകയാണ്.
Keywords: Chhattisgarh, Haryana, Mobile Phone, Killed, Obituary, Student, National, Dead Body, Complaint, Father, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.