പ്ലസ്ടു വിദ്യാര്‍ത്ഥിനിയും കാമുകനും തൂങ്ങിമരിച്ച നിലയില്‍
Aug 13, 2012, 22:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
![]() |
| Shyamili |
![]() |
| Shrijil |
തിങ്കളാഴ്ച രാവിലെ റബ്ബര്‍ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് ഇരുവരുടേയും മൃദദേഹങ്ങള്‍ ആദ്യം കണ്ടത്. നെടിയേങ്ങയിലെ അമ്മൂമ്മയുടെ വീട്ടില്‍ താമസിച്ചാണ് ശ്യാമിലി സ്കൂളില്‍ പോയിരുന്നത്. ഞായറാഴ്ച സുഹൃത്തിന്റെ ബൈക്കു വാങ്ങി ശ്രീജില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയതായാണ് സൂചന. ശ്യാമിലിയേയും കൂട്ടി ചുഴലി കാട്ടുമുറിച്ചേരിയില് ചെന്ന ശേഷമായിരിക്കും ജീവനൊടുക്കിയതെന്ന് സംശയിക്കുന്നു. വ്യത്യസ്ത ജാതിക്കാരായ ഇരുവരുടേയും പ്രണയത്തെ ഇരു വീട്ടുകാരും ശക്തമായി എതിര്‍ത്തിരുന്നു.
ശ്യാമിലിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ തിങ്കളാഴ്ച പുലര്‍ച്ചെ പോലീസില്‍ വിവരം അറിയിച്ചിരുന്നു. ശ്രീജില്‍ പുലര്‍ച്ചെയായിട്ടും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അമ്മാവന്‍ അന്വേഷിച്ച് ചെന്നപ്പോള്‍ കിണറ്റിന്റെ കമ്പിയില്‍ ശ്രീജിലിന്റെ ചുവന്ന ഷര്‍ട്ട് തൂക്കിയിട്ടതായി കാണപ്പെട്ടു. അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഈ രംഗം കണ്ട അമ്മാവന്‍ ബോധം കെട്ടുവീണു. കിണറിന്റെ കരയില്‍ ടാപ്പിംഗ് തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഹെഡ്ലൈറ്റും ഒരു ജോഡി ചെരിപ്പും കാണപ്പെട്ടു. രാത്രി ഇവിടെ എത്താന്‍ ഹെഡ്ലൈറ്റ് ഉപയോഗിച്ചുവെന്നാണ് കരുതുന്നത്. ചേരന്‍ വീട്ടില്‍ ബാലകൃഷ്ണന്-പുന്നത്തിരിയന്‍ വസന്ത (ചുഴലി ഗ്രാമീണ ബാങ്ക് സ്വീപ്പര്‍) ദമ്പതികളുടെ മകനാണ് ശ്രീജില്‍. ശ്രീനിഷ് (വയര്‍മെന്‍) ഏക സഹോദരന്‍. കൊളത്തൂരിലെ എം.വി. കുഞ്ഞിക്കണ്ണന്-ഷീജ ദമ്പതികളുടെ മകളാണ് ശ്യാമിലി. അഞ്ജലി ഏക സഹോദരി. ശ്രീകണ്ഠപുരം എസ്.ഐ: ടി. രഘുനാഥ്, എ.എസ്.ഐ: രാജന്‍ എന്നിവര്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
Keywords: Girl students, Suicide, Kannur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


