Obituary | നിരന്തര പോരാട്ടങ്ങൾ അവസാനിപ്പിച്ച് ചിത്രലേഖ വിടവാങ്ങി 

 
Ongoing Struggles End for Chithralekha

Photo: Arranged

ADVERTISEMENT

● ചിത്രലേഖയുടെ ഭൗതിക ശരീരം ഞായറാഴ്ച രാവിലെ 9 മണിക്ക് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും. 
● സിപിഎം-ന് നേരെ കടുത്ത ആരോപണങ്ങൾ ആരോപിച്ചിരുന്നു.

കണ്ണൂർ: (KVARTHA) അവകാശങ്ങൾക്കായി നിരന്തരം പോരാടിയ ഓട്ടോറിക്ഷ ഡ്രൈവർ ചിത്രലേഖ (48) നിര്യാതയായി. പുലർച്ചെ മൂന്നു മണിയോടെ കണ്ണൂർ കമ്പിലെ ആശുപത്രിയിൽ വച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പാൻക്രിയാസ് കാൻസർ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ചിത്രലേഖയ്ക്ക് ശ്വാസതടസ്സം രൂക്ഷമായതിനെ തുടർന്നാണ് മരണം സംഭവിച്ചത്.

Aster_MIMS

ചിത്രലേഖയുടെ ഭൗതിക ശരീരം ഞായറാഴ്ച രാവിലെ 9 മണിക്ക് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും. തുടർന്ന് 10 മണിക്ക് പയ്യാമ്പലം കടപ്പുറത്ത് എത്തിക്കും. അവിടെ വച്ച് സംസ്കാര ചടങ്ങുകൾ നടക്കും. ഭർത്താവ്: ശ്രീശ്കാന്ത്, മക്കൾ: മനു, ലേഖ.

പയ്യന്നൂർ സ്വദേശിയായ ചിത്രലേഖ സി.പി.എമ്മുമായുള്ള തർക്കം മൂലം വാർത്തകളിൽ നിറഞ്ഞിരുന്നു. ഏതാനും വർഷങ്ങളായി കണ്ണൂർ കാട്ടാമ്പള്ളിയിലാണ് താമസം. കാട്ടാമ്പള്ളിയിലെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കഴിഞ്ഞ വർഷം ആഗസ്റ്റ് 25ന് തീയിട്ടതിന് പിന്നിൽ സി.പി.എമ്മുകാരാണെന്ന്  ആരോപിച്ചിരുന്നു. കേസും പ്രതിഷേധവും തുടർന്ന് വരുന്നതിനിടെ സന്നദ്ധ സംഘടനയുടെ സഹായം വഴി ഓട്ടോറിക്ഷ ലഭിച്ചു. ആഴ്ചകൾക്കകമാണ് രോഗം ബാധിച്ച് തുടങ്ങിയത്.

2002ൽ തീയ സമുദായത്തിൽപ്പെട്ട ശ്രീശ്കാന്തിനെ വിവാഹം ചെയ്തതിനെ തുടർന്ന് ചിത്രലേഖ ജാതി വിവേചനത്തിന് ഇരയായിരുന്നു. നഴ്സായിരുന്ന ചിത്രലേഖ ജോലി ഉപേക്ഷിച്ച് ഭർത്താവിനൊപ്പം ഓട്ടോ ഡ്രൈവറായി. എന്നാൽ, പയ്യന്നൂർ എടാട്ടിലെ ഓട്ടോ സ്റ്റാൻഡിൽ വച്ച് ജാതിയുടെ പേരിൽ അധിക്ഷേപിക്കപ്പെട്ടതായും ആരോപണം ഉയർന്നു.

2005 ഡിസംബറിൽ ഓട്ടോറിക്ഷ കത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ  സി.പി.എമ്മിനെതിരെ പരസ്യമായി രംഗത്തെത്തി. 2013ൽ കാട്ടാമ്പള്ളിയിലേക്ക് മാറി താമസിച്ചെങ്കിലും അവിടെയും അതിക്രമം നേരിട്ടതായി പരാതിപ്പെട്ടിരുന്നു. മാസങ്ങൾക്ക് മുമ്പ് അംആദ്മി പാർട്ടിയുടെ സഹായത്തോടെ പുതിയ ഓട്ടോറിക്ഷ വാങ്ങിയെങ്കിലും പെർമിറ്റ് ലഭിക്കാത്തതിനാൽ ഓടിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് രോഗം ബാധിച്ചത്.

 #Chithralekha #AutoDriver #PancreaticCancer #Kannur #CommunitySupport #Obituary

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia