മുണ്ടേരി പുഴയിൽ തോണി മറിഞ്ഞ് കാണാതായ ബസ് കണ്ടക്ടറുടെ മൃതദേഹം കണ്ടെത്തി

 
Body of missing bus conductor recovered from Munderi River in Kannur
Body of missing bus conductor recovered from Munderi River in Kannur

Photo: Arranged

● കാനച്ചേരി ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
● രാത്രിയും പുലർച്ചെയും തിരച്ചിൽ നടന്നു.
● ഷറഫുദ്ദീൻ്റെ തോണി നേരത്തെ കണ്ടെത്തിയിരുന്നു.
● പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മാറ്റി.

കണ്ണൂർ: (KVARTHA) കനത്ത മഴയിൽ മുണ്ടേരി പുഴയിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പാറാൽ സ്വദേശിയും ബസ് കണ്ടക്ടറുമായ ഷറഫുദ്ദീൻ്റെ (45) മൃതദേഹമാണ് മുണ്ടേരി പുഴയുടെ കാനച്ചേരി ഭാഗത്ത് ബുധനാഴ്ച രാവിലെ ഏഴരയോടെ കണ്ടെത്തിയത്.

കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച വൈകിട്ട് മുണ്ടേരി പുഴയുടെ കാനച്ചേരി ഭാഗത്ത് വലയിടുന്നതിനിടെയാണ് തോണി മറിഞ്ഞ് ഷറഫുദ്ദീനെ കാണാതായത്. രാത്രി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

രാത്രി 10 മണിയോടെ നാട്ടുകാരും ഫയർ ഫോഴ്സും തിരച്ചിൽ ആരംഭിച്ചുവെങ്കിലും പുലർച്ചെ ഒരു മണിയോടെ തിരച്ചിൽ നിർത്തിയിരുന്നു. ബുധനാഴ്ച രാവിലെ നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഷറഫുദ്ദീൻ മീൻ പിടിക്കാൻ പോയ തോണി മുണ്ടേരിക്കടവ് കയ്യങ്കോട് ഭാഗത്ത് രാത്രി കണ്ടെത്തിയിരുന്നു. കുടുക്കി മൊട്ട- മുണ്ടേരി-കണ്ണൂർ ജില്ലാ ആശുപത്രി റൂട്ടിലെ ബസ് കണ്ടക്ടറാണ് ഷറഫുദ്ദീൻ. 

ഭാര്യ: ഷംസീറ. മക്കൾ: ഷസ, ഷാസിയ. മൃതദേഹം ചക്കരക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Summary: The body of Sharafudheen (45), a bus conductor from Parali who went missing after his boat capsized in the Munderi River in Kannur amidst heavy rain, has been found near Kattacheri. The incident occurred on Tuesday evening while he was fishing. Search operations by locals and the fire force led to the discovery of his body on Wednesday morning.

#KannurAccident, #BoatCapsize, #MunderiRiver, #MissingPersonFound, #KeralaNews, #Tragedy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia