കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍
Aug 16, 2012, 16:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പയ്യന്നൂര്‍: കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടറെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം കൊറ്റി റെയില്‍വേ ഗേറ്റിനടുത്ത് കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടറും പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് സമീപം താമസക്കാരനുമായ ജീവന് രാജനെ(56) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി വി.സി. നാരായണപോതുവാളിന്റെയും കണ്ടമ്പത്ത് എടിച്ച നാരായണി അമ്മയുടെയും മകനാണ്.
കാഞ്ഞങ്ങാട്ടെ ഫിഷറീസ് ഓഫീസിലേക്കാണെന്ന് പറഞ്ഞാണ് ഇദ്ദേഹം വീട്ടില്‍ നിന്നുമിറങ്ങിയത്. കഴിഞ്ഞ വര്‍ഷം മാര്‍ചില്‍ വിരമിക്കാനിരുന്ന ഇദ്ദേഹം ഫെബ്രുവരി മുതല്‍ അവധിയിലാണ്. പെന്ഷന് പ്രായം 56 ആക്കിയെങ്കിലും ഇദ്ദേഹം ലീവില്‍ തന്നെയായിരുന്നു. മരണത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. പയ്യന്നൂര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിനു ശേഷം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുകുന്ദ ആശുപത്രിക്ക് സമീപത്തെ സമുദായ ശ്മശാനത്തില്‍ സംസ്കരിക്കും. ഭാര്യ പിലാത്തറ യു.പി. സ്കൂളിലെ അധ്യാപിക പി.പി. ഗീത. മക്കള്‍: അശ്വിന് (എഞ്ചിനീയര്‍ തിരുവനന്തപുരം), അര്‍ചന (കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി).
കാഞ്ഞങ്ങാട്ടെ ഫിഷറീസ് ഓഫീസിലേക്കാണെന്ന് പറഞ്ഞാണ് ഇദ്ദേഹം വീട്ടില്‍ നിന്നുമിറങ്ങിയത്. കഴിഞ്ഞ വര്‍ഷം മാര്‍ചില്‍ വിരമിക്കാനിരുന്ന ഇദ്ദേഹം ഫെബ്രുവരി മുതല്‍ അവധിയിലാണ്. പെന്ഷന് പ്രായം 56 ആക്കിയെങ്കിലും ഇദ്ദേഹം ലീവില്‍ തന്നെയായിരുന്നു. മരണത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. പയ്യന്നൂര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിനു ശേഷം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുകുന്ദ ആശുപത്രിക്ക് സമീപത്തെ സമുദായ ശ്മശാനത്തില്‍ സംസ്കരിക്കും. ഭാര്യ പിലാത്തറ യു.പി. സ്കൂളിലെ അധ്യാപിക പി.പി. ഗീത. മക്കള്‍: അശ്വിന് (എഞ്ചിനീയര്‍ തിരുവനന്തപുരം), അര്‍ചന (കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി).
Keywords: Obituary, Payyannur, Kasaragod, Train Accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

