മംഗലാപുരത്ത് പിക്കപ്പ് വാന്‍ മറിഞ്ഞ് എട്ട് തൊഴിലാളികള്‍ മരിച്ചു
May 6, 2012, 17:00 IST
ADVERTISEMENT
മംഗലാപുരം: കെട്ടിട നിര്‍മ്മാണ തൊഴിലാളികളെ കയറ്റി കൊണ്ടുപോവുകയായിരുന്ന പിക്കപ്പ് വാന്‍ മറിഞ്ഞ് എട്ട് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒന്നിലധികം പേരുടെ നില ഗുരുതരമാണ്.
മംഗലാപുരത്തിന് സമീപം ജോക്കട്ടയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചന്ദന്‍കുമാര്‍, ചന്ദ്രു എന്നിവരാണ് തിരിച്ചറിഞ്ഞ മരിച്ച രണ്ടുപേര്‍. എ.ജെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ഇവര്‍ മരിച്ചത്. അമിത വേഗതയാണ് അപകട കാരണം. റോഡില്‍ നിന്ന് പത്തടി താഴ്ചയുള്ള കുഴിയിലേക്കാണ് പിക്കപ്പ് വാന്‍ മറിഞ്ഞത്.
മംഗലാപുരത്തെ പ്രത്യേക സാമ്പത്തിക മേഖലയില്‍ നടക്കുന്ന നിര്‍മ്മാണ കേന്ദ്രത്തിലേക്ക് കയറ്റിപോയ പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ ഏറെ പേരും അന്യസംസ്ഥാന തൊഴിലാളികളാണ്. വാനില്‍ 25 ഓളം പേര് ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മംഗലാപുരത്തെ പ്രത്യേക സാമ്പത്തിക മേഖലയിലെ നിര്‍മ്മാണ രംഗത്ത് 25,000 പേര് തൊഴില്‍ ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പണമ്പൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് അപകടം.
മംഗലാപുരത്തിന് സമീപം ജോക്കട്ടയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചന്ദന്‍കുമാര്‍, ചന്ദ്രു എന്നിവരാണ് തിരിച്ചറിഞ്ഞ മരിച്ച രണ്ടുപേര്‍. എ.ജെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ഇവര്‍ മരിച്ചത്. അമിത വേഗതയാണ് അപകട കാരണം. റോഡില്‍ നിന്ന് പത്തടി താഴ്ചയുള്ള കുഴിയിലേക്കാണ് പിക്കപ്പ് വാന്‍ മറിഞ്ഞത്.
മംഗലാപുരത്തെ പ്രത്യേക സാമ്പത്തിക മേഖലയില്‍ നടക്കുന്ന നിര്‍മ്മാണ കേന്ദ്രത്തിലേക്ക് കയറ്റിപോയ പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ ഏറെ പേരും അന്യസംസ്ഥാന തൊഴിലാളികളാണ്. വാനില്‍ 25 ഓളം പേര് ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മംഗലാപുരത്തെ പ്രത്യേക സാമ്പത്തിക മേഖലയിലെ നിര്‍മ്മാണ രംഗത്ത് 25,000 പേര് തൊഴില്‍ ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പണമ്പൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് അപകടം.
Keywords: Eight Killed, Accident, Mangalore

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.