സം­ഘര്‍­ഷ­ത്തില്‍ പ­രി­ക്കേ­റ്റ ഡി.വൈ.എ­ഫ്.ഐ. പ്ര­വര്‍­ത്ത­കന്‍ മ­രി­ച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സം­ഘര്‍­ഷ­ത്തില്‍ പ­രി­ക്കേ­റ്റ ഡി.വൈ.എ­ഫ്.ഐ. പ്ര­വര്‍­ത്ത­കന്‍ മ­രി­ച്ചു
Manoj
ഉ­ദു­മ: സി.പി.എം-ലീ­ഗ് സം­ഘര്‍­ഷ­ത്തില്‍ പ­രി­ക്കേ­റ്റ ഡി.വൈ.എഫ്.ഐ. പ്ര­വര്‍­ത്ത­കന്‍ മ­രിച്ചു. ഡി.വൈ.എ­ഫ്‌.ഐ. കീ­ക്കാ­നം യൂ­ണി­റ്റ് പ്ര­സി­ഡന്റ് പി. മ­നോ­ജ് (24) ആണ് മ­രി­ച്ച­ത്. മ­നോ­ജ് വി­ദ്യാ­ന­ഗ­റി­ലെ യ­മഹ മോ­ട്ടോര്‍ ഷോ­റൂ­മി­ലെ ജീ­വ­ന­ക്കാ­ര­നാണ്.

സം­ഘര്‍­ഷ­ത്തില്‍ പ­രി­ക്കേ­റ്റ ഡി.വൈ.എ­ഫ്.ഐ. പ്ര­വര്‍­ത്ത­കന്‍ മ­രി­ച്ചു
പ­രി­ക്കേറ്റ എം. ക­രു­ണാ­ക­ര­ന്‍
ഉ­ച്ച­യോ­ടെ ത­ച്ച­ങ്ങാട് വെ­ച്ചാ­ണ് മ­നോ­ജി­നെ അ­ക്ര­മി­ച്ച­ത്. പ­രി­ക്കേ­റ്റ മ­നോ­ജിനെ ഉദുമയിലെ സ്വകാരാശുപത്രിയിലെത്തിച്ചുവെങ്കിലും പിന്നീട് കാസര്‍­കോ­ട്ടെ സ്വ­കാ­ര്യ ആ­ശു­പ­ത്രി­യിലേക്ക് മാറ്റുകയായിരുന്നു. തല്യ്ക്ക് ക്ഷതമേറ്റ മനോജ് രണ്ടര മണിയോടെയാണ് മ­രി­ച്ചത്. അ­ക്ര­മ­ത്തില്‍ ത­ച്ച­ങ്ങാട് സി.പി.എം. ഏരീ­യ ക­മ്മി­റ്റി അംഗം എം. ക­രു­ണാ­കര­ന് പ­രി­ക്കേറ്റു. സം­ഭ­വ­ത്തി­നു­പി­ന്നില്‍ മു­സ്ലിം­ലീ­ഗാ­ണെ­ന്ന് സി.പി.എം. ആ­രോ­പി­ച്ചു.

സം­ഘര്‍­ഷ­ത്തില്‍ പ­രി­ക്കേ­റ്റ ഡി.വൈ.എ­ഫ്.ഐ. പ്ര­വര്‍­ത്ത­കന്‍ മ­രി­ച്ചുരാ­വി­ലെ ത­ച്ച­ങ്ങാ­ട് പ്ര­ദേശ­ത്ത് പി. ജ­യ­രാജ­നെ അ­റ­സ്റ്റു­ചെ­യ്­ത­തില്‍ പ്ര­തി­ഷേ­ധി­ച്ച് ന­ട­ത്തുന്ന ഹര്‍­ത്താ­ലില്‍ ക­ട­യ­ട­പ്പി­ക്കു­ന്ന­തി­നി­ടെ ആ­രാ­ധ­നാ­ല­യ­ത്തി­ന് ക­ല്ലേ­റു­ണ്ടാ­യി­രുന്നു. ഇ­തു­സം­ബ­ന്ധി­ച്ച് സി.പി.എം-ലീ­ഗ് പ്ര­വര്‍­ത്ത­കര്‍ ത­മ്മില്‍ സം­ഘര്‍­ഷം നി­ല­നി­ന്നി­രു­ന്നു.

ലീ­ഗി­ന് അ­ധികാ­ര ഭ്രാ­ന്താ­ണെ­ന്നും സം­ഭ­വ­ത്തില്‍ പ്ര­തി­ഷേ­ധി­ച്ച് വെ­ള്ളി­യാ­ഴ്­ച ക­രി­ദി­ന­മാ­യി ആ­ച­രി­ക്കു­മെന്നും ഡി.വൈ.എ­ഫ്.ഐ. സം­സ്ഥാ­ന പ്ര­സിഡന്റ് ടി.വി. രാ­ജേ­ഷ് പ­റഞ്ഞു.

പ­ന­യാല്‍ അം­ബ­ങ്ങാട് കീ­ക്കാ­ന­ത്തെ രാ­ഘവ­ന്റെയും നാ­രാ­യ­ണി­യു­ടെയും മ­ക­നാ­ണ് മ­രി­ച്ച മ­നോ­ജ്.

Keywords:  Kasaragod, Obituary, CPM, Muslim-League, Clash, Injured, Manoj.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia