

● നൂറിലേറെ മലയാളം, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
● 'അമ്മ' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ശ്രദ്ധേയനായത്.
● സംസ്കാരം ശനിയാഴ്ച ചെന്നൈയിൽ നടക്കും.
ചെന്നൈ: (KVARTHA) എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയിലെ ശ്രദ്ധേയനായ പ്രണയനായകനായി തിളങ്ങിയ നടൻ രവികുമാർ (71) അന്തരിച്ചു. അർബുദരോഗബാധിതനായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ഒൻപതു മണിയോടെ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
മലയാളം, തമിഴ് ഭാഷകളിലായി നൂറിലേറെ സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഭൗതികശരീരം വെള്ളിയാഴ്ച ചെന്നൈ വൽസരവാക്കത്തെ അദ്ദേഹത്തിൻ്റെ വസതിയിൽ എത്തിക്കും. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും.
തൃശൂർ സ്വദേശികളായ കെ.എം.കെ.മേനോന്റെയും ആർ.ഭാരതിയുടെയും മകനായി ചെന്നൈയിൽ ജനിച്ച രവികുമാർ, 1967-ൽ പുറത്തിറങ്ങിയ 'ഇന്ദുലേഖ' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ 1976-ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത 'അമ്മ' എന്ന ചിത്രത്തിലെ നായക വേഷമാണ് രവികുമാറിനെ മലയാള സിനിമയിൽ കൂടുതൽ ശ്രദ്ധേയനാക്കിയത്.
തുടർന്ന് ലിസ, അവളുടെ രാവുകൾ, അങ്ങാടി, സർപ്പം, തീക്കടൽ, അനുപല്ലവി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തമിഴ് സിനിമകളിലും ടെലിവിഷൻ രംഗത്തും സജീവമായിരുന്ന രവികുമാറിൻ്റെ വിയോഗം സിനിമാ ലോകത്തിന് വലിയൊരു നഷ്ടമാണ്.
Ravi Kumar (71), a popular romantic hero in Malayalam cinema during the 1970s and 1980s, passed away in Chennai due to cancer. He acted in over 100 Malayalam and Tamil films. His funeral will be held in Chennai on Saturday.
#RaviKumar #MalayalamCinema #Obituary #Actor #Kerala