കണ്ണൂരില്‍ വാഹനാപകടങ്ങളില്‍ 70ഓളം പേര്‍ക്ക് പരിക്ക്: യുവാവ് മരിച്ചു
Aug 26, 2012, 01:08 IST
ADVERTISEMENT
കണ്ണൂര്‍: ജില്ലയില്‍ ശനിയാഴ്ച്ചയുണ്ടായ വിവിധ വാഹനാപകടങ്ങളില്‍ 70ഓളം പേര്‍ക്ക് പരിക്കേറ്റു. തായത്തെരു സ്വദേശിയായ യുവാവ് മരിച്ചു. മാങ്ങാട് ദേശീയപാതയില്‍ ബസും കാറുംകൂട്ടിയിടിച്ച സംഭവത്തിലാണ് യുവാവ് മരിച്ചത്. കാര്‍ യാത്രക്കാരന് തായത്തെരുവിലെ മുഹമ്മദ്സാലിഹ്-ലൗജിത്ത് ദമ്പതികളുടെ മകന് മുഹമ്മദ് സാജിദ്(27)ണ് മരണപ്പെട്ടത്. ശനിയാഴ്ച്ച കാലത്ത് 6.15ഓടെ മാങ്ങാട് കള്ള് ഷാപ്പിന് സമീപത്ത് വച്ചായിരുന്നു അപകടം.
തളിപ്പറമ്പ് ഫാറൂഖ് നഗറിലെ വീട്ടില്‍ നിന്നും കണ്ണൂരിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കണ്ണൂരില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന മെഹബൂബ് ബസ് സാജിദ് സഞ്ചരിച്ച കാറിലിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ സാജിദ് മരണപ്പെട്ടു. മൂന്ന്ആഴ്ച മുമ്പാണ് സാജിദ് അബുദാബിയില്‍ നിന്നും നാട്ടിലെത്തിയത്. അപകടത്തില്‍ ബസ് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചപ്പാരപ്പടവിലെ വിപിന്‍കുമാര്‍(22) മാവിച്ചേരിയിലെ ഗിരീഷ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
ദേശീയപാതയില്‍ പാപ്പിനിശേരി വേളാപുരം പാലത്തിനടുത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചതാണ് മറ്റൊരപകടം. സ്ത്രീകളുള്‍പ്പെടെ 50ഓളം യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സ്വകാര്യ ബസ് ഡ്രൈവറെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ഒരു കുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ദുരന്തം. കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ഓണക്സ് ബസും, പയ്യന്നൂരില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ടാബു ബസുമാണ് കൂട്ടിയിടിച്ചത്. ഇരു ബസുകളും അമിത വേഗത്തിലായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്നു കാബിനുള്ളില്‍ കുടുങ്ങിയ താബു ബസ് ഡ്രൈവറെ ഏറെ പണിപ്പെട്ടു കാമ്പിന് വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്നു ദേശീയ പാതയില്‍ ഇതുവഴിയുള്ള ഗതാഗതം ഒന്നര മണിക്കൂര്‍ തടസപ്പെട്ടു. പരിക്കേറ്റവരെ എ.കെ.ജി, കൊയിലി, പാപ്പിനിശേരി കമ്മ്യൂണിറ്റി ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
ഉരുവച്ചാല്‍ നീര്‍വേലി പള്ളിക്ക് സമീപം കര്‍ണാടക സ്റ്റേറ്റ് ബസിനു പിറകില്‍ കേരള സ്റ്റേറ്റ് ബസിടിച്ച് ഡ്രൈവറടക്കം പത്തുപേര്‍ക്ക് പരുക്കേറ്റു. തലശേരിയില്‍ നിന്നും ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന കര്‍ണാടക ബസ് നീര്‍വേലി അളകാപുരയില്‍ എത്തിയപ്പോള്‍ റോഡ് മുറിച്ചുകടന്ന കാല്‍നടയാത്രക്കാരനെ രക്ഷിക്കാന്‍ പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. തൊട്ടുപിറകില്‍ വരികയായിരുന്ന കേരളബസ് ഇടിക്കുകയായിരുന്നു.
ദേശീയപാതയില്‍ പാപ്പിനിശേരി വേളാപുരം പാലത്തിനടുത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചതാണ് മറ്റൊരപകടം. സ്ത്രീകളുള്‍പ്പെടെ 50ഓളം യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സ്വകാര്യ ബസ് ഡ്രൈവറെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ഒരു കുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ദുരന്തം. കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ഓണക്സ് ബസും, പയ്യന്നൂരില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ടാബു ബസുമാണ് കൂട്ടിയിടിച്ചത്. ഇരു ബസുകളും അമിത വേഗത്തിലായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്നു കാബിനുള്ളില്‍ കുടുങ്ങിയ താബു ബസ് ഡ്രൈവറെ ഏറെ പണിപ്പെട്ടു കാമ്പിന് വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്നു ദേശീയ പാതയില്‍ ഇതുവഴിയുള്ള ഗതാഗതം ഒന്നര മണിക്കൂര്‍ തടസപ്പെട്ടു. പരിക്കേറ്റവരെ എ.കെ.ജി, കൊയിലി, പാപ്പിനിശേരി കമ്മ്യൂണിറ്റി ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
ഉരുവച്ചാല്‍ നീര്‍വേലി പള്ളിക്ക് സമീപം കര്‍ണാടക സ്റ്റേറ്റ് ബസിനു പിറകില്‍ കേരള സ്റ്റേറ്റ് ബസിടിച്ച് ഡ്രൈവറടക്കം പത്തുപേര്‍ക്ക് പരുക്കേറ്റു. തലശേരിയില്‍ നിന്നും ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന കര്‍ണാടക ബസ് നീര്‍വേലി അളകാപുരയില്‍ എത്തിയപ്പോള്‍ റോഡ് മുറിച്ചുകടന്ന കാല്‍നടയാത്രക്കാരനെ രക്ഷിക്കാന്‍ പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. തൊട്ടുപിറകില്‍ വരികയായിരുന്ന കേരളബസ് ഇടിക്കുകയായിരുന്നു.
Keywords: Accident death, Kannur, Kerala, Youth, Car, Bus.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Follow Kvartha
Stay connected with the latest Malayalam news, breaking updates and local stories.
Follow us on Facebook →

