ബസ്സും ജീപ്പും കൂട്ടിയിടിച്ച് ദമ്പതികളടക്കം 3 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
Jul 4, 2012, 23:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെറുവത്തൂര്‍ (കാസര്‍കോട്): ചെറുവത്തൂര്‍ ദേശിയ പാതയില്‍ ബസും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികളടക്കം മൂന്നു പേര്‍ മരിച്ചു. ബേഡടുക്കയിലെ ആറ്റക്കോയയുടെ മകന്‍ മുച്ചീര്‍ക്കുളം വീട്ടിലെ എസ് കെ ഷറഫുദ്ദീന്‍ (25), ഭാര്യ ഉമൈറ (22), ഡ്രൈവര്‍ ജിന്‍സ് ജോണ്‍(23) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ചെറുവത്തൂര്‍ കുളം ബസ് സ്‌റ്റോപ്പിന് സമീപം ഐസ് പ്ലാന്റിനടുത്താണ് അപകടമുണ്ടായത്.
![]() |
| Sharafudheen |
ബേഡടുക്കയില്‍ നിന്നും ചീമേനി പട്ടോളിയിലേക്ക് പോവുകയായിരുന്ന കെ.എല്‍.6.എ. 2446 നമ്പര്‍ ജീപ്പില്‍ തൃക്കരിപ്പൂരില്‍ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കല്‍പക ബസ്സിടിക്കുകയായിരുന്നു. ജീപ്പിലിടിച്ച ശേഷം ബസ്സ് കുഴിയിലേക്ക് തലകീഴായി മറിഞ്ഞതിനെതുടര്‍ന്നാണ് യാത്രക്കാരായ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടത്. അപകടത്തില്‍ ജീപ്പ് രണ്ട് കഷ്ണമായി വേര്‍പ്പെട്ടു.
![]() |
| Umaira |
ജീപ്പില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാണ് മരിച്ചവരെ ചന്തേര പോലീസ് തിരിച്ചറിഞ്ഞത്. വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്ത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചെറുവത്തൂര്‍ കെ.എ.എച്ച്. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വിവാഹം കഴിഞ്ഞ് ഒരുമാസത്തിന് ശേഷം ചീമേനി പട്ടോളിയിലെ പിതാവിന്റെ സഹോദരന്റെ വീട്ടിലേക്ക് സല്‍ക്കാരത്തിന് പോവുകയായിരുന്നു ഷറഫുദ്ദീനും ഭാര്യ ഉമൈറയും. ബസിലുണ്ടയിരുന്ന സ്ത്രീകളും സ്‌കൂള്‍ വിദ്യാര്‍ഥികളുമടക്കം പരിക്കുപറ്റിയ അമ്പതോളം പേരെ നാട്ടുകാകാരും പൊലീസും ചേര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസ് ദേശീയപാതക്ക് കുറുകെ വീഴുകയായിരുന്നു. മൂന്ന് മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
![]() |
| Lince John |
വിദ്യാനഗര്‍ പന്നിപ്പാറയിലെ കോയക്കുഞ്ഞി തങ്ങളുടെയും സൗദാബിയുടെയും മകളാണ് മരിച്ച ഉമൈറ. സഹോദരങ്ങള്‍: ഹൈദര്‍, ഹാസിസ്, ഹബീബ, ഹസീസ.
ഷറഫുദീന്റെ സഹോദരങ്ങള്‍: മുബീന, മുംതാസ്. ആയിഷയാണ് ഷറഫുദ്ദീന്റെ ഉമ്മ. മുബീന, മുംതാസ് എന്നിവര്‍ സഹോദരിമാരാണ്.
( Updated)
Keywords: Kasargod, Cheruvathur, Accident, Bus, Jeep, Obituary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.






