നേത്രാവതിയിലെ വിദ്യാര്‍ത്ഥികളുടെ കൂട്ട മരണം; നാടു തേങ്ങുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നേത്രാവതിയിലെ വിദ്യാര്‍ത്ഥികളുടെ കൂട്ട മരണം; നാടു തേങ്ങുന്നു
Safwan, Subhan, Rinaz, Shifas
മംഗലാപുരം: നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ നാല് മലയാളി വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ നാടുതേങ്ങുന്നു. കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് ഒരുക്കില്‍പെട്ട് മരിച്ച നാലുപേരും. മംഗലാപുരം ഇനോളി ബിയരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ കണ്ണൂര്‍ കൂത്തുപറമ്പ് മൂന്നാംപീടിക രാമപുരം എല്‍പി സ്‌കൂളിനു സമീപത്തെ ടി.പി ഹൗസില്‍ ഉസ്മാന്‍-സുഹ്‌റ ദമ്പതികളുടെ മകന്‍ മുഹമ്മദ് സഫ് വാന്‍(18), തലശേരി ചൊക്ലി ടൗണിലെ തളിമാക്കൂല്‍ വില്ലയില്‍ അബ്ദുല്‍ ഖൈര്‍-നജ്മ ദമ്പതികളുടെ മകന്‍ സുബ്ഹാന്‍ ഖൈര്‍(18), നീലേശ്വരം മാര്‍ക്കറ്റിലെ കുഞ്ഞലിക്കേരി ഹൗസില്‍ ഹാരീസ്-റഹിയാനത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് സിഫാസ്(18), മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും വേങ്ങര മൊറയൂരില്‍ താമസക്കാരനുമായ നാസറിന്റെ മകന്‍ റിനാസ്(18) എന്നിവരാണു മരിച്ചത്. തിരച്ചിലിനിടെ ഇവരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച രാവിലെ കണ്ടെത്തുകയായിരുന്നു. ക്രിസ്മസ് ദിനമായ ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ കോളജ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിച്ച ശേഷം നാലു കിലോമീറ്റര്‍ അകലെയുള്ള നേത്രാവതി പുഴയുടെ കൈവഴിയില്‍ അഞ്ചു വിദ്യാര്‍ത്ഥികളാണു കുളിക്കാനിറങ്ങിയത്. ഇവര്‍ ശക്തമായ ചുഴിയില്‍പെടുകയായിരുന്നു. എന്നാല്‍ ഒരു വിദ്യാര്‍ത്ഥി മാത്രം ഒഴുകിക്കിടന്ന തടിക്കഷണത്തില്‍ പിടിച്ചു രക്ഷപെട്ടു. ബാക്കിയുള്ളവരെ പെട്ടെന്നു തന്നെ കാണാതാവുകയുമായിരുന്നു. മുഹമ്മദ് സഫ്വാന്റെ പിതാവ് ഡല്‍ഹിയില്‍ പട്ടാളക്കാരനാണ്. മുഹമ്മദ് സഫ് വാന്റെ സഹോദരി ഷംന(വിദ്യാര്‍ഥി കൂത്തുപറമ്പ് ഹൈസ്‌കൂള്‍). സഹല്‍, നാസിയ, നയീമ എന്നിവര്‍ സുബ്ഹാന്‍ ഖൈറിന്റെ സഹോദരങ്ങളാണ്.
 സാഹിര്‍ റഹ്മാന്‍(എഞ്ചിനീയര്‍ മദ്രാസ്), ആയിഷ. എന്നിവരാണു മുഹമ്മദ് സിഫാസിന്റെ സഹോദരങ്ങള്‍.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia