ലോക അഭയാർത്ഥി ദിനം: സ്വന്തം മണ്ണിൽ നിന്ന് ആട്ടിയിറക്കപ്പെട്ടവരുടെ വേദനകളും നിലവിളികളും ലോകം കേൾക്കുമ്പോൾ

 
Image depicting World Refugee Day, showing displaced people
Image depicting World Refugee Day, showing displaced people

Representational Image Generated by Bing

● യുദ്ധം, കലാപം, ദുരന്തങ്ങൾ എന്നിവ മൂലമാണ് പലായനം.
● അഭയാർത്ഥികൾക്ക് ആഗോള ഐക്യദാർഢ്യം നൽകണം.
● 2001 മുതലാണ് ഈ ദിനം ആചരിക്കുന്നത്.
● ഗാസ, സിറിയ, മ്യാൻമർ എന്നിവിടങ്ങളിൽ പ്രശ്നങ്ങൾ.
● മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ബോധവൽക്കരണം.
● സമാധാനപരമായ ലോകം കെട്ടിപ്പടുക്കണം.

ഭാമനാവത്ത്

(KVARTHA) ഇന്ന് (ജൂൺ 20) ലോകമെമ്പാടും ലോക അഭയാർത്ഥി ദിനമായി ആചരിക്കുന്നു. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ സ്വന്തം വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുന്ന ലോകമെമ്പാടുമുള്ള അഭയാർത്ഥികളുടെ ദുരവസ്ഥയെക്കുറിച്ച് ബോധവൽക്കരണം നടത്താനാണ് ഈ ദിനം ലക്ഷ്യമിടുന്നത്.

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറയുന്നതനുസരിച്ച്, അഭയാർത്ഥികൾക്ക് ആഗോള ഐക്യദാർഢ്യം നൽകാനും അന്തസ്സോടെയുള്ള ജീവിതം പുനർനിർമ്മിക്കാനുള്ള കഴിവും സഹായവും ഉറപ്പാക്കാനുമാണ് ഈ ദിനാചരണം കൊണ്ട് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. 

പലായനം ചെയ്യാൻ നിർബന്ധിതരായ ആളുകളോടുള്ള ഐക്യദാർഢ്യം എന്നാൽ അവരുടെ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുകയും അവർക്ക് സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാനുള്ള അവസരം ഒരുക്കുകയും ചെയ്യുക എന്നതാണ്.

യുദ്ധം, പ്രകൃതി ദുരന്തങ്ങൾ, കലാപങ്ങൾ എന്നിവ മൂലം ജനിച്ച നാടും വീടും ഉറ്റവരെയും വിട്ട് ഓടിപ്പോകേണ്ടി വരുന്ന നിരപരാധികൾക്ക് ആവശ്യമായ കരുതലും ശ്രദ്ധയും നൽകാൻ മറ്റുള്ളവർ ബാധ്യസ്ഥരാണെന്ന് ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.

2001 മുതലാണ് ജൂൺ 20 ലോക അഭയാർത്ഥി ദിനമായി ആചരിക്കാൻ തുടങ്ങിയത്. യുദ്ധങ്ങളും കലാപങ്ങളും മൂലം വഴിയാധാരമാക്കപ്പെട്ട കോടിക്കണക്കിന് ജനതയ്ക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനാചരണം നടത്തുന്നത്. 

ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂർവ്വം നേരിട്ട് ദുരന്തങ്ങളുടെ പേമാരിയെ അതിജീവിച്ച് ജീവിതം നയിക്കാൻ നിർബന്ധിക്കപ്പെട്ടവരോടുള്ള ആദരവായാണ് ഈ ദിനം ആചരിക്കുന്നത്. വംശം, മതം, ദേശീയത തുടങ്ങിയ ഘടകങ്ങൾ മൂലം താൻ ആക്രമിക്കപ്പെടുമെന്നും ഒറ്റപ്പെടുമെന്നുമുള്ള ഭീതി മൂലമാണ് പലരും നാടും വീടും ഉപേക്ഷിച്ച് അഭയാർത്ഥികളാകാൻ നിർബന്ധിതരാകുന്നത്.

സ്വന്തം നാട്ടിൽ നിന്നും ജനിച്ച മണ്ണിൽ നിന്നും ആട്ടിയിറക്കപ്പെടുന്നത് സഹിക്കാവുന്നതിലും ഏറെയുള്ള സാമൂഹിക ദുരന്തമാണ്, ഹൃദയഭേദകമാണ്. ഒരു രാത്രി ഇരുണ്ടുപുലരുമ്പോൾ നാം ഇതുവരെ ജീവിച്ചുവന്ന മണ്ണിന് അന്യനായി മാറുകയും തന്റെ മുന്നിൽ ഇനി പെരുവഴി മാത്രമാണെന്ന സത്യം ബോധ്യപ്പെടുമ്പോഴുള്ള മാനസികാവസ്ഥ ചിന്തിക്കാവുന്നതിലും ഏറെയാണ്. 

1951-ലെ ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി കൺവെൻഷൻ നിലവിൽ വന്നതുമുതൽ പലായനം ചെയ്യേണ്ടി വന്നവരുടെ കണക്കെടുക്കാൻ പോലും സാധിക്കാത്ത അതിഭീമമായ സംഖ്യയാണ്. അഭയാർത്ഥികളുടെ അവകാശങ്ങളുടെ പട്ടിക നീണ്ടതാണ്, എന്നാൽ അത് പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യത്തിൽ പൂർണ്ണമായും സംശയമുണ്ട്.

ഇസ്രായേൽ-പാലസ്തീൻ സംഘർഷം, ഗാസയിലെ അഭയാർത്ഥി ക്യാമ്പുകളിൽ ദുരിത ജീവിതം നയിക്കുന്ന പതിനായിരങ്ങൾക്ക് താമസിക്കാൻ ഇടമില്ല എന്ന് മാത്രമല്ല കുടിക്കാൻ ശുദ്ധജലം പോലും ലഭിക്കുന്നില്ല എന്നതാണ് വസ്തുത. 

അർഹതപ്പെട്ട യാതൊരു മനുഷ്യാവകാശവും ലഭിക്കാതെ തങ്ങളുടേതല്ലാത്ത കുറ്റത്തിന് തെരുവിലലയാൻ വിധിക്കപ്പെട്ട ഹതഭാഗ്യരാണവർ. ദുരിതമനുഭവിക്കുന്ന മ്യാൻമർ ജനത, സിറിയയിൽ നിന്ന് കൂട്ടപ്പലായനം ചെയ്തത് വഴി ബുദ്ധിമുട്ടുന്ന തുർക്കി തുടങ്ങി എണ്ണമറ്റ രാജ്യങ്ങളിൽ അഭയാർത്ഥി പ്രശ്നം അതീവ ഗുരുതരമായി നിലനിൽക്കുന്നുണ്ട്.

ചെറു വള്ളങ്ങളിലൂടെയും, കൊടുങ്കാടുകളിലൂടെയും, അതികഠിനമായ മണലാരണ്യത്തിലൂടെയും കണ്ണെത്താ ദൂരത്തേക്ക് പലായനം ചെയ്യപ്പെടുന്നതിനിടയിൽ വഴിയിൽ വീണ് മരിച്ചവരുടെ എണ്ണം എത്രയാണെന്ന് പോലും ആർക്കും നിജപ്പെടുത്താൻ സാധിച്ചിട്ടില്ല.

നിലവിലുള്ളവരുടെ പുനരധിവാസത്തോടൊപ്പം ഇനി ഒരു അഭയാർത്ഥി പോലും ഈ ഭൂമിയിൽ സൃഷ്ടിക്കപ്പെടരുത്, മനുഷ്യന്റെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടാൻ ഇടവരരുത് എന്ന മുദ്രാവാക്യം ഉയർത്തി നല്ല നാളേക്ക് വേണ്ടി ശാശ്വത സമാധാനത്തിനുവേണ്ടി ശ്രമിക്കുക എന്നതാണ് ഈ ദിനത്തിൽ നമുക്ക് ലോകത്തിന് നൽകാനുള്ള സന്ദേശം.



ഈ വാർത്ത പങ്കുവയ്ക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക   


Article Summary: World Refugee Day (June 20) highlights the plight of displaced people globally due to conflict, disaster, and persecution, advocating for their rights and peaceful solutions. 


#WorldRefugeeDay #RefugeeCrisis #HumanRights #GlobalSolidarity #Displaced

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia