മു­സാ­ഫര്‍ ന­ഗ­റില്‍ ജീന്‍സും ടോ­പ്പും ക­ത്തി­ച്ച് സ്­ത്രീ­ക­ളു­ടെ ­പുതി­യ പ്ര­തി­ഷേധം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മു­സാ­ഫര്‍ ന­ഗ­റില്‍ ജീന്‍സും ടോ­പ്പും ക­ത്തി­ച്ച് സ്­ത്രീ­ക­ളു­ടെ ­പുതി­യ പ്ര­തി­ഷേധം മു­സാ­ഫര്‍ ന­ഗര്‍(യു­പി) : വിദേ­ശ വ­സ്­ത്ര ബ­ഹി­ഷ്­ക­ര­ണവും ക­ള്ള് ഷാ­പ്പ് ബ­ഹി­ഷ്­ക­ര­ണ­വും മ­ന്ത്രി­മാ­രെ ബ­ഹി­ഷ്­ക­രി­ക്കു­ന്ന പ­തി­വ് ക­ലാ­പ­രി­പാ­ടി­കളും ന­ട­ക്കു­ന്ന രാ­ജ്യ­ത്ത് തി­ങ്ക­ളാഴ്­ച യു­പി­യിലെ ഗ്രാമം സാക്ഷ്യം വഹി­ച്ച­ത് അ­ത്യ­പൂര്‍­വ്വമാ­യ മ­റ്റൊ­രു ബ­ഹി­ഷ്‌ക­ര­ണ സ­മ­ര­ത്തിന്. സ­മ­ര­ത്തി­ന് നേ­തൃത്വം നല്‍­കിയ­ത് സ്­ത്രീ­ക­ളാ­ണെന്ന­ത് മ­റ്റൊ­രു പ്ര­ത്യേകത.

ഇ­ന്ത്യ­യു­ടെ പ­ര­മ്പ­രാ­ഗ­ത വേ­ഷം ജീന്‍സും ടോപ്പും അ­ല്ലെ­ന്ന് തി­രി­ച്ച­റി­ഞ്ഞ ചി­ല­രാണ് അവ പൊതുനിരത്തില്‍ കത്തിച്ചു­കൊണ്ട് ബഹിഷ്­ക്കരണം നടത്തി­യത്. മു­സാഫര്‍ നഗറിലെ ദുഡാഹര്‍ദി ഗ്രാമത്തിലാ­ണ് വ്യ­ത്യസ്­ത സ­മ­രമു­റ അ­ര­ങ്ങേ­റി­യ­ത്.

ഗ്രാമത്തിലെ സത്രീകള്‍ സം­ഘ­ടിച്ചു­കൊ­ണ്ടാണ് ജീന്‍സ് കത്തി­ക്കല്‍ സ­മ­ര­ത്തിന് നേതൃത്വം നല്‍കിയ­ത്. സ്­ത്രീ­ക­ളു­ടെ വന്‍ കൂ­ട്ട­വും സ­മ­ര­രം­ഗം കാ­ണാ­നെ­ത്തി. സ്വന്തം ജീന്‍സും ടോപ്പും പൊതുനിരത്തില്‍ പ്രദര്‍ശിപ്പിച്ച് അതിലേക്ക് തീപകര്‍ന്നായിരുന്നു ബഹിഷ്­ക്കരണം. ഭാരതീയ കിഷന്‍ യൂ­ണി­യ­നാ­ണ് ഇ­തിന് നേതൃത്വം ല്‍­കി­യ­ത്. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതും അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് സോഹാന്‍വരി പ­റഞ്ഞു.
Keywords:  Uttar Pradesh, Women, National, Jeans, Burn, Protest 






Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia