പ്രണയകലഹം തീര്‍ക്കാന്‍ പോയ യുവതി കൂട്ടമാനഭംഗത്തിനിരയായി
Aug 13, 2012, 16:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകനും കാമുകിയും തമ്മിലുള്ള പ്രണയകലഹം തീര്‍ക്കാന്‍ പോയ യുവതി കൂട്ടമാനഭംഗത്തിനിരയായി. സഹപ്രവര്‍ത്തകനും കൂട്ടുകാരും ചേര്‍ന്നാണ് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്. ഡല്‍ഹി ജലഭവനില്‍ ഉദ്യോഗസ്ഥയായ ഇരുപത്തിരണ്ട്കാരിയാണ് പീഡനത്തിരയായത്. കൂട്ടമാനഭംഗത്തിനിരയാക്കിയ ഇവരെ ഡല്‍ഹി ആഗ്ര ദേശീയപാതയില്‍ ഉപേക്ഷിക്കുകയായിരുന്നു. യുവതിയുടെ സഹപ്രവര്‍ത്തകനായ ഇന്ദ്രജിത്തും കാമുകിയും തമ്മിലുള്ള കലഹം പരിഹരിക്കണമെന്ന ആവശ്യവുമായി ഇന്ദ്രജിത്ത് യുവതിയെ സമീപിച്ചിരുന്നു.
ഇന്ദ്രജിത്തിന്റെ കാമുകിയെ നേരത്തെ അറിയാമായിരുന്ന യുവതി അവര്‍ക്കിടയില്‍ പ്രശ്നം പരിഹരിക്കാന്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. വ്യാഴാഴ്ച ഇന്ദ്രജിത്ത് യുവതിയെ വിളിച്ച് കാമുകിയോട് രാത്രി എട്ട് മണിക്ക് ജാര്‍സൈതാലി ഗ്രാമത്തില്‍ ബ്രിട്ടാനിയ ഫാക്ടറിയുടെ സമീപത്ത് എത്താന്‍ ആവശ്യപ്പെട്ടതായി അറിയിച്ചിരുന്നു. ഇരുവര്‍ക്കുമിടയിലുള്ള പ്രശ്ന പരിഹാരത്തിന് യുവതിയുടെ സഹായം തേടുകയും ചെയ്തു. എന്നാല്‍ ഇന്ദ്രജിത്തിന്റെ നിര്‍ദേശപ്രകാരം സ്ഥലത്തെത്തിയ യുവതിയ്ക്ക് ഇന്ദ്രജിത്ത് കുറച്ച് സുഹൃത്തുക്കളോടൊപ്പം ഒരു സാന്‍ട്രോ കാറിന് സമീപം നില്‍ക്കുന്നതാണ് കണ്ടത്. അവരുടെ സമീപത്തേക്ക് ചെന്ന യുവതിയെ സംഘം ചേര്‍ന്ന് കാറില്‍ തട്ടികൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. ഇന്ദ്രജിത്തിനോടൊപ്പമുണ്ടായിരുന്ന ലുക്ക, നവിന്‍, സാന്തു എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്ദ്രജിത്തിന്റെ കാമുകിയെ നേരത്തെ അറിയാമായിരുന്ന യുവതി അവര്‍ക്കിടയില്‍ പ്രശ്നം പരിഹരിക്കാന്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. വ്യാഴാഴ്ച ഇന്ദ്രജിത്ത് യുവതിയെ വിളിച്ച് കാമുകിയോട് രാത്രി എട്ട് മണിക്ക് ജാര്‍സൈതാലി ഗ്രാമത്തില്‍ ബ്രിട്ടാനിയ ഫാക്ടറിയുടെ സമീപത്ത് എത്താന്‍ ആവശ്യപ്പെട്ടതായി അറിയിച്ചിരുന്നു. ഇരുവര്‍ക്കുമിടയിലുള്ള പ്രശ്ന പരിഹാരത്തിന് യുവതിയുടെ സഹായം തേടുകയും ചെയ്തു. എന്നാല്‍ ഇന്ദ്രജിത്തിന്റെ നിര്‍ദേശപ്രകാരം സ്ഥലത്തെത്തിയ യുവതിയ്ക്ക് ഇന്ദ്രജിത്ത് കുറച്ച് സുഹൃത്തുക്കളോടൊപ്പം ഒരു സാന്‍ട്രോ കാറിന് സമീപം നില്‍ക്കുന്നതാണ് കണ്ടത്. അവരുടെ സമീപത്തേക്ക് ചെന്ന യുവതിയെ സംഘം ചേര്‍ന്ന് കാറില്‍ തട്ടികൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. ഇന്ദ്രജിത്തിനോടൊപ്പമുണ്ടായിരുന്ന ലുക്ക, നവിന്‍, സാന്തു എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചു. യുവതി സംഭവം നടന്ന ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറിന്റെ നമ്പര്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രതികളിലൊരാളെ പോലിസ് അറസ്റ്റ് ചെയ്തു.
Keywords: Rape, New Delhi, Love, Kidnap, Agra, Police

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.