തങ്ങള്‍ക്കുള്ള ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്; കേന്ദ്രസര്‍ക്കാരിന്റെ ഉച്ചയൂണിനുള്ള ക്ഷണം നിരസിച്ച് കര്‍ഷകര്‍; ആഹാരം എത്തിച്ചത് ആംബുലന്‍സില്‍
Dec 3, 2020, 18:20 IST
ന്യൂഡെല്‍ഹി: (www.kvartha.com 03.12.2020) തങ്ങള്‍ക്കുള്ള ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്, കേന്ദ്രസര്‍ക്കാരിന്റെ ഉച്ചയൂണിനുള്ള ക്ഷണം നിരസിച്ച് കര്‍ഷകര്‍. കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ കര്‍ഷക സംഘടനാ പ്രതിനിധികളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള രണ്ടാംവട്ട ചര്‍ച്ചയ്ക്കിടെ ഡെല്‍ഹിയിലാണ് സംഭവം. മുപ്പത്തിയഞ്ചോളം നേതാക്കളാണ് ചര്‍ച്ചയ്ക്കായി എത്തിയിരിക്കുന്നത്. ചര്‍ച്ചയ്ക്കിടെ കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കാനുള്ള ക്ഷണവും കര്‍ഷകര്‍ നിരസിക്കുകയായിരുന്നു.
ചര്‍ച്ച ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പത്മവിഭൂഷണ്‍ പുരസ്‌ക്കാരം തിരികെ നല്‍കുമെന്ന് രാഷ്ട്രപതിയെ അറിയിച്ചു. അതിനിടെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തി.
Keywords: ‘We brought our own food,’ say farmer leaders, refuse food or tea offered by government at Vigyan Bhawan meet, New Delhi, News, Food, Meeting, Protesters, Farmers, Trending, National.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന് കര്‍ഷകര്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതായി ഉച്ചയൂണിന് ഉള്ള ക്ഷണം നിരസിച്ച നിലപാടും. തങ്ങള്‍ക്ക് ഉള്ള ഭക്ഷണം കൊണ്ടുവന്നിട്ടുണ്ടെന്ന് കര്‍ഷകര്‍ അറിയിച്ചു. വിഗ്യാന്‍ഭവനിലേക്ക് ആംബുലന്‍സിലാണ് കര്‍ഷകര്‍ക്ക് ഭക്ഷണം എത്തിച്ചത്. ആദ്യത്തെ ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ ചായക്കുള്ള ക്ഷണവും ഇവര്‍ നിരസിച്ചിരുന്നു.

Keywords: ‘We brought our own food,’ say farmer leaders, refuse food or tea offered by government at Vigyan Bhawan meet, New Delhi, News, Food, Meeting, Protesters, Farmers, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.