ബാംഗ്ലൂരില്‍ വീണ്ടും വോള്‍വോ വിപ്ലവം; ആറ് ആഢംബര ബസുകള്‍ റോഡിലിറക്കി
Jul 19, 2012, 16:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബാംഗ്ലൂര്‍ : ഇന്ത്യയ്ക്കാകെ മാതൃകയായി വീണ്ടും ബാംഗ്ലൂര്‍ റോഡുകളില്‍ വോള്‍വോ വിപ്ലവത്തിന്റെ തിരയിളക്കത്തിന് പച്ചക്കൊടി. നൂതന സങ്കേതിക വിദ്യകളുള്ള ആറ് മള്‍ട്ടി ആക്സിന് ബസുകളാണ് ബുധനാഴ്ച നിരത്തിലിറങ്ങിയത്. 'ഐരാവത' എന്നാണ് ചലിക്കുന്ന കൊട്ടാരത്തിന് നാമകരണം ചെയ്തിരിക്കുന്നത്.
കണ്ണഞ്ചിപ്പിക്കുന്ന സംവിധാനങ്ങളാണ് ഇതിലുള്ളത്. ഭക്ഷണം പാകം ചെയ്യാനും വിതരണം ചെയ്യാനുള്ള പാന്‍ട്രി കാറിന് പുറമേ പ്രത്യേക ശൗചാലയവും ഈ കിടിലന്‍ വണ്ടികളിലുണ്ട്. ലൈവ് ടി.വിയും, മിനി ടി.വി സ്ക്രീനും ഓരോ സീറ്റിലും ഇയര്‍ ഫോണ്‍, റിമോട്ട് കണ്ട്രോള് സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ബാംഗ്ലൂരില്‍ നിന്ന് ചെന്നൈയിലേക്കും തിരുപ്പതിയിലേക്കുമായിരിക്കും ഐരാവതയുടെ കന്നിറൂട്ടുകളെന്ന് കെ.എസ്.ആര്.ടി.സി വൃത്തങ്ങള്‍ അറിയിച്ചു. സ്വകാര്യ വോള്‍വോ ബസുകള്‍ ഈ റൂട്ടില്‍ 1,200 രൂപ വരെ ഈടാക്കുമ്പോള്‍ പുതിയ വോള്‍വോ 650 മുതല്‍ 750 രൂപ മാത്രമേ ഈടാക്കുകയുള്ളൂവെന്നും ഗതാഗത വകുപ്പിന്റെ ചുമതലയുള്ള ആഭ്യന്തര വകുപ്പ് മന്ത്രി ആര്. അശോക് അറിയിച്ചു. ബസുകളില്‍ വൈ-ഫൈ സംവിധാനവുമുണ്ട്. ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്യുമ്പോള്‍ തന്നെ അഭിരുചിക്കനുസരിച്ച ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്യാം. ഇതിന്റെ മെനു കെ.എസ്.ആര്.ടി .സി ബുക്കിംഗ് കൗണ്ടറിലും ഓണ്‍ലൈനിലും ലഭ്യമാണ്. ഇതിന് 125 രൂപയുടെ കൂപ്പണുകള്‍ ടിക്കറ്റിനൊപ്പമുണ്ടാകും.
കര്‍ണാടക കെ.എസ്.ആര്.ടി.സി 'ട്രാക് ദി വെഹിക്കിള്‍' എന്ന മറ്റൊരു പദ്ധതിയും ഉടന്‍ നടപ്പിലാക്കുമെന്ന് മന്ത്രി അശോക് അറിയിച്ചു. കര്‍ണാടകയില്‍ ഓടുന്ന ദീര്‍ഘദൂര കെ.എസ്.ആര്.ടി.സി ബസുകളുടെ യാത്രാ ഗതി എസ്.എം.എസിലൂടെ അറിയാനുള്ള സംവിധാനമാണിത്. 92 437 55 920 എന്ന നമ്പറില്‍ എസ്.എം.എസ് ചെയ്താല്‍ ഈ വിവരമറിയാം. ബസില്‍ യാത്ര ചെയ്യുന്നവരുടെ സുഖ വിവരങ്ങള്‍ കുടുംബാംഗങ്ങള്ക്കറിയാന് പുതിയ സംവിധാനം ഫലപ്രദമാകും.
റെയില്‍വേയിലുള്ളത് പോലെ ടിക്കറ്റിലെ പി.എന്‍.ആര് നമ്പര്‍ സൂചിപ്പിച്ച് വെയ്റ്റിംഗ് ലിസ്റ്റിലെ നില അറിയാനുമുള്ള രാജ്യത്തെ ആദ്യത്തെ സൗകര്യവും കര്‍ണാടക കെ.എസ്.ആര്.ടി.സിയില്‍ ഏര്‍പ്പെടുത്തും. ഇക്കൊല്ലം വിവിധ തരത്തിലുള്ള നാലായിരത്തിലേറെ ബസുകള്‍ കോര്പറേഷന് വാങ്ങാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.
Keywords: Bangalore, Bus, Karnataka, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

