അഞ്ച് മുതല്‍ 16 വയസ് വരെയുള്ള 50ഓളം കുട്ടികളെ പത്ത് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; എഞ്ചിനീയര്‍ പിടിയില്‍

 



ലഖ്‌നൗ: (www.kvartha.com 18.11.2020) അഞ്ച് മുതല്‍ 16 വയസ് വരെയുള്ള 50ഓളം കുട്ടികളെ പത്ത് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച യു പി എന്‍ജിനീയര്‍ അറസ്റ്റില്‍. ജലസേചന വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയറായ റാം ഭവന്‍ എന്നയാളെയാണ് സി ബി ഐ അറസ്റ്റ് ചെയ്തത്. കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇയാള്‍ ഓണ്‍ലൈനായി വില്‍ക്കുകയും ചെയ്തു. സിബിഐയുടെ ഓണ്‍ലൈന്‍ ചൈല്‍ഡ് അബ്യൂസ് ആന്റ് എക്‌സ്‌പ്ലോയിറ്റേഷന്‍ പ്രിവന്‍ഷന്‍ മാസങ്ങളായി നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

അഞ്ച് മുതല്‍ 16 വയസ് വരെയുള്ള 50ഓളം കുട്ടികളെ പത്ത് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; എഞ്ചിനീയര്‍ പിടിയില്‍




ചിത്രകൂട്ട്, ബാണ്ഡ, ഹാമിര്‍പുര്‍ തുടങ്ങിയ ജില്ലകളിലായാണ് സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ബാണ്ഡയില്‍ നിന്നാണ് സി ബി ഐ ഇയാളെ അറസ്റ്റ്  ചെയ്തത്. ഇരകളായ കുട്ടികള്‍ കാര്യങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ ഇയാള്‍ വിലകൂടിയ മൊബൈല്‍ ഫോണുകള്‍ അടക്കം അവര്‍ക്ക് സമ്മാനം നല്‍കിയിരുന്നു എന്നാണ് ഒരു സിബിഐ ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞത്.

ഇയാള്‍ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഡാര്‍ക്ക് വെബ് വഴി ആഗോളതലത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു എന്നാണ് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇയാളുടെ കയ്യില്‍ നിന്നും നിരവധി നമ്പറുകളും വിലാസങ്ങളും ലഭിച്ചിട്ടുണ്ടെന്നും. ഇത് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന വലിയ സംഘം ആയിരിക്കാമെന്നുമാണ് സിബിഐ വക്താവ് ആര്‍കെ കൗര്‍ മാധ്യമങ്ങളെ അറിയിച്ചത്. 

ജൂനിയര്‍ എന്‍ജിനീയറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും എട്ടുലക്ഷം രൂപയും കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളടങ്ങിയ ലാപ്‌ടോപ്പും സി ബി ഐ പിടിച്ചെടുത്തു.

Keywords:  News, National, India, Lucknow, Case, CBI, Engineers, Arrest, Child Abuse, Children, Abuse, Social Network, Cyber Crime, UP engineer abused 50 kids for 10 years, filmed act and sold it; arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia