മണ്ണ് നീക്കി; ആദ്യ ട്രെയിൻ അജ്മീരിൽ നിന്ന് എറണാകുളത്തേക്ക് കുതിച്ചു; ലക്ഷ്യം കണ്ടത് 75 തൊഴിലാളികളുടെ 45 മണിക്കൂർ അധ്വാനം

 


മംഗളുറു: (www.kvartha.com 18.07.2021) കുലശേഖര റെയിൽവേ ടണലിനടുത്ത് കൊങ്കുമഠിൽ പാളത്തിൽ മണ്ണിടിഞ്ഞ് തടസപെട്ട ട്രെയിൻ ഗതാഗതം ഞായറാഴ്ച പുനരാരംഭിച്ചു.

വെള്ളിയാഴ്ച രാവിലെ 10.40ന് ഇടിഞ്ഞു വീണ മണ്ണ് എട്ടു മണിക്കൂറിനകം നീക്കം ചെയ്യാനുള്ള ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ അധികൃതരുടെ ശ്രമങ്ങൾ കനത്ത മഴ കാരണം നീണ്ടു.

മണ്ണ് നീക്കി; ആദ്യ ട്രെയിൻ അജ്മീരിൽ നിന്ന് എറണാകുളത്തേക്ക് കുതിച്ചു; ലക്ഷ്യം കണ്ടത് 75 തൊഴിലാളികളുടെ 45 മണിക്കൂർ അധ്വാനം

75 ജീവനക്കാർ 45 മണിക്കൂർ പ്രവൃത്തി ചെയ്താണ് പാത ഗതാഗത യോഗ്യമാക്കിയത്. ഞായറാഴ്ച രാവിലെ 8.55ന് അജ്മീരിൽ നിന്ന് എറണാകുളത്തേക്കുള്ള മരുസാഗർ എക്സ്പ്രസാണ് ആദ്യം കടന്നുപോയത്.

പാലക്കാട് ഡിവിഷൻ മാനജർ ത്രിലോക് കൊതാരിയുടെ നേതൃത്വത്തിൽ തുടർചയായ പ്രവർത്തനമാണ് നടത്തുന്നത്.

Keywords:  National, News, Mangalore, Karnataka, Train, Railway, Railway Track, Top-Headlines, Train services resume on Mangaluru-Mumbai line.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia