ചൈനയോട് 10 ദിവസം തുടര്‍ച്ചയായി യുദ്ധം ചെയ്താല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധങ്ങള്‍ തീരുമെന്ന് സി എ ജി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 22.07.2017) ഇന്ത്യയില്‍ അവശ്യ ആയുധങ്ങളോ യുദ്ധസാമഗ്രികളോ ഇല്ലെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) റിപോര്‍ട്ട്. പെട്ടന്നൊരു യുദ്ധം വന്നുകഴിഞ്ഞാല്‍ അത് പ്രതിരോധിക്കാനുള്ള ശേഷി സൈന്യത്തിനുണ്ടാവില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. കരസേനയ്ക്ക് ആയുധങ്ങള്‍ ലഭ്യമാക്കുന്നതില്‍ കുറവുള്ളതിനാല്‍ കേന്ദ്രനേതൃത്വത്തിലുള്ള കമാന്‍ഡിങ് ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിനെതിരെ (ഒ എഫ് ബി) രൂക്ഷ വിമര്‍ശനവും റിപോര്‍ട്ടിലുണ്ട്.

ചൈനയോട് 10 ദിവസം തുടര്‍ച്ചയായി യുദ്ധം ചെയ്താല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധങ്ങള്‍ തീരുമെന്ന് സി എ ജി

വെള്ളിയാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് സി എ ജി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2013 മാര്‍ച്ച് മുതല്‍ കരസേനയ്ക്ക് അപര്യാപ്തമായ യുദ്ധോപകരണങ്ങള്‍ മാത്രമാണ് ബോര്‍ഡ് നല്‍കിയിട്ടുള്ളതെന്നും അതുകൊണ്ടുതന്നെ സൈന്യത്തിന്റെ ആയുധശേഖരത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും സി എ ജി വിമര്‍ശിച്ചു.

2015 ല്‍ ആര്‍മിയില്‍ യുദ്ധോപകരണങ്ങളുടെ കൈകാര്യം ചെയ്യലിനെക്കുറിച്ചുള്ള ഉന്നതതല റിപോര്‍ട്ടില്‍ ഉയര്‍ന്ന ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു സി എ ജിയുടെ റിപോര്‍ട്ടും. ഒ എഫ് ബി വിതരണം ചെയ്യുന്ന യുദ്ധോപകരണങ്ങളിലും വന്‍ തോതില്‍ കുറവുള്ളതായും റിപോര്‍ട്ടില്‍ പറയുന്നു. ഒരു യുദ്ധം ഉണ്ടായാല്‍ അതിനെ പൂര്‍ണമായും പ്രതിരോധിക്കാനാവശ്യമായ ആയുധങ്ങള്‍ സൈന്യത്തിനില്ലെന്ന് സി എ ജി പറയുന്നു.

2013ല്‍ പ്രതിരോധ മന്ത്രാലയം ആയുധ ശേഖരത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കാനായി 16,500 കോടി രൂപയുടെ പ്ലാന്‍ മുന്നോട്ട് വച്ചിരുന്നു. 2019ഓടെ ഈ കുറവ് പരിഹരിക്കണമെന്ന് ലക്ഷ്യമിട്ട് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിനാവശ്യമായ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും സി എ ജി ചൂണ്ടിക്കാട്ടുന്നു.

ഏറോസ്‌റ്റൈറ്റ് നിരീക്ഷണ സംവിധാനത്തിന്റെ പ്രൊജക്റ്റ് വികസിപ്പിക്കുന്നതിനായി വിദേശത്തുനിന്നും ബലൂണ്‍ ഇറക്കുമതി ചെയ്യുന്നതിനായി 6.20 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ 49.50 കോടി രൂപ ചെലവഴിച്ചെങ്കിലും പദ്ധതി ലക്ഷ്യമിടാത്തതിനാല്‍ പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തെയും റിപോര്‍ട്ടില്‍ സി എ ജി കുറ്റപ്പെടുത്തി.


Summary: The Comptroller and Auditor General has slammed the state-run Ordnance Factory Board (OFB) for critical deficiency in availability of ammunition to the Army.

Keywords: Army, investigation-report, attack, News, Central Government, India, National, Protection
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia