Supreme Court | ഹിജാബ് കേസില്‍ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു; ഹോളി അവധിക്ക് ശേഷം ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ്

 


ന്യൂഡെല്‍ഹി: (www.kvartha.com) കര്‍ണാടകയിലെ ഹിജാബ് കേസില്‍ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുമതി തേടി സുപ്രീം കോടതിയില്‍ നേരത്തെ വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ഹിജാബ് അനുവദിക്കാത്തതിനാല്‍ മാര്‍ച്ച് ഒമ്പതിന് ആരംഭിക്കുന്ന പരീക്ഷയില്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് ഹാജരാകാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
        
Supreme Court | ഹിജാബ് കേസില്‍ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു; ഹോളി അവധിക്ക് ശേഷം ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ്

എന്നാല്‍, ഹോളി അവധിക്ക് ശേഷം വാദം കേള്‍ക്കാന്‍ ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. വ്യക്തമാക്കി. ഹോളി പ്രമാണിച്ച് സുപ്രീം കോടതിയില്‍ മാര്‍ച്ച് 12 വരെ അവധിയാണ്. വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഷദന്‍ ഫറസത്താണ് വിഷയം അടിയന്തരമായി കേള്‍ക്കണമെന്ന് പരമര്‍ശിച്ചത്. കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ മുസ്ലീം പെണ്‍കുട്ടികളെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം തുടരണമോ എന്ന വിഷയത്തില്‍, സുപ്രീം കോടതിയിലെ രണ്ടംഗ ബെഞ്ച് 2022 ഒക്ടോബര്‍ 13-ന് ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. രണ്ട് ജഡ്ജുമാരുടെയും അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് വിഷയം വിശാലബെഞ്ചിലേക്ക് മാറ്റി. അതിനുശേഷം മൂന്ന് ജഡ്ജുമാരുടെ ബെഞ്ച് രൂപീകരിച്ചിട്ടില്ല. ഉഡുപ്പിയിലെ ഗവ. പ്രീ-യൂണിവേഴ്സിറ്റി ഗേള്‍സ് കോളേജിലെ മുസ്ലീം വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി 2022 മാര്‍ച്ച് 15-ന് ഹൈകോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Keywords:  Latest-News, National, New Delhi, Top-Headlines, Supreme Court of India, Court, Hijab, Karnataka, Supreme Court refuses immediate hearing in hijab matter.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia