വീണ്ടും ഷെല്ലാക്രമണം; കാശ്മീരില്‍ സ്‌കൂളിന് നേരെ വെടിവെയ്പ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പൂഞ്ച്: (www.kvartha.com 22/07/2017) പാകിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘനം തുടരുന്ന കാശ്മീരില്‍ വെടിവയ്പിലും ഷെല്ലാക്രമണത്തിലും സ്‌കൂള്‍ തകര്‍ന്നു. പുഞ്ച് ജില്ലയിലെ കര്‍മര സെക്ടറിലെ ഫക്കീര്‍ ദര സ്‌കൂളിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ സ്‌കൂളിന്റെ പല ഭാഗങ്ങളും തകര്‍ന്നു. ചുമരുകളില്‍ വെടിയുണ്ടകളുടെ പാടുകളുണ്ട്. നൗഷേര മേഖലയില്‍ വ്യാഴാഴ്ച പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായ വെടിവെപ്പില്‍ അമ്പതോളം കുട്ടികള്‍ സ്‌കൂളുകളില്‍ കുടുങ്ങിയിരുന്നു. സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇവരെ രക്ഷപ്പെടുത്തി.

വീണ്ടും ഷെല്ലാക്രമണം; കാശ്മീരില്‍ സ്‌കൂളിന് നേരെ വെടിവെയ്പ്

ബുധനാഴ്ചയോടെ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ആരംഭിച്ച വെടിവയ്പിനെ തുടര്‍ന്ന് സംഘര്‍ഷ മേഖലയിലെ ഇരുപത്തിയഞ്ചോളം സ്‌കൂളുകള്‍ അടച്ചിടാന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. മേഖലയിലെ പ്രശ്‌നങ്ങള്‍ നിയന്ത്രണത്തിലാകുന്നതു വരെ തത്സ്ഥിതി തുടരണമെന്നാണ് സൈന്യത്തിന്റെ ആവശ്യം. മേഖലയിലെ ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും അവര്‍ക്കു വേണ്ട ഭക്ഷണവും സുരക്ഷയും സൈന്യം ഒരുക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു. അജ്ഞാതമായ വസ്തുക്കള്‍ ശ്രദ്ധിക്കണമെന്നും പൊട്ടാത്ത ഷെല്ലുകള്‍ കണ്ടാല്‍ അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.കശ്മീരില്‍ സ്ഥിതിഗതികള്‍ വീണ്ടും സങ്കീര്‍ണമാവുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kashmir, Pakistan, school, Gun attack, Food, News, National,  School severely damaged by heavy shelling.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia