18 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ 9 രൂപ ലഭിച്ചു
Aug 27, 2012, 17:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: 18 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഒമ്പത് രൂപ ലഭിച്ചു. മുബൈയിലെ അഭിഭാഷകനായ സഞ്ജയ് കോത്താരിക്കാണ് 18 വര്‍ഷത്തിന് ശേഷം ഒമ്പത് രൂപ ലഭിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എംടിഎന് എലിന്റെ അനീതിയ്ക്കെതിരെയാണ് സഞ്ജയ് പോരാടിയത്.
1994 ല്‍ അധിക സര്‍വീസ് നികുതി എന്ന പേരില്‍ ഉപയോക്താക്കളില്‍ നിന്ന് എംടിഎന്‍എല്‍ ഒമ്പത് രൂപ ഈടാക്കിയിരുന്നു. ഇതിനെതിരേ സഞ്ജയ് ആദ്യം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. പിന്നീട് സുപ്രീംകോടതിയേയും സമീപിച്ചു. 18 വര്‍ഷത്തിന് ശേഷം എംടിഎന്‍എല്‍ അധികമായി വാങ്ങിയ 9 രൂപ തിരിച്ചു നല്‍കി. കഴിഞ്ഞ ദിവസം സഞ്ജയ്ക്ക് ഒമ്പത് രൂപയുടെ ചെക്ക് ലഭിച്ചു.
1994 ല്‍ എംടിഎന്‍എല്‍ 1.8 ലക്ഷം ആളുകളില്‍ നിന്ന് ഒമ്പത് രൂപ വീതം ഈടാക്കിയിരുന്നു. വിവരാവകാശ നിയമപ്രകാരം സഞ്ജയ് നല്കിയ അപേക്ഷയില്‍ അധികൃതര്‍ ഇക്കാര്യം അറിയിച്ചിരുന്നു. 1.8 ലക്ഷം പേര്‍ക്കും ഇതു മടക്കി ലഭിക്കാനുള്ള നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് സഞ്ജയ്. മുബൈ ഹൈക്കോടതിയില്‍ സഞ്ജയ് ഇതിനകം ഹര്‍ജി നല്‍കിയിരുന്നു.
1994 ല്‍ അധിക സര്‍വീസ് നികുതി എന്ന പേരില്‍ ഉപയോക്താക്കളില്‍ നിന്ന് എംടിഎന്‍എല്‍ ഒമ്പത് രൂപ ഈടാക്കിയിരുന്നു. ഇതിനെതിരേ സഞ്ജയ് ആദ്യം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. പിന്നീട് സുപ്രീംകോടതിയേയും സമീപിച്ചു. 18 വര്‍ഷത്തിന് ശേഷം എംടിഎന്‍എല്‍ അധികമായി വാങ്ങിയ 9 രൂപ തിരിച്ചു നല്‍കി. കഴിഞ്ഞ ദിവസം സഞ്ജയ്ക്ക് ഒമ്പത് രൂപയുടെ ചെക്ക് ലഭിച്ചു.
1994 ല്‍ എംടിഎന്‍എല്‍ 1.8 ലക്ഷം ആളുകളില്‍ നിന്ന് ഒമ്പത് രൂപ വീതം ഈടാക്കിയിരുന്നു. വിവരാവകാശ നിയമപ്രകാരം സഞ്ജയ് നല്കിയ അപേക്ഷയില്‍ അധികൃതര്‍ ഇക്കാര്യം അറിയിച്ചിരുന്നു. 1.8 ലക്ഷം പേര്‍ക്കും ഇതു മടക്കി ലഭിക്കാനുള്ള നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് സഞ്ജയ്. മുബൈ ഹൈക്കോടതിയില്‍ സഞ്ജയ് ഇതിനകം ഹര്‍ജി നല്‍കിയിരുന്നു.
Keywords: Mumbai, Goverment, Application, High Court, National, MTNL, Service Tax, Coin

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.