SWISS-TOWER 24/07/2023

മാനഭംഗക്കേസ്; രാജസ്ഥാന്‍ ക്ഷീരവികസന മന്ത്രി രാജിവെച്ചു

 


ADVERTISEMENT

ജയ്പൂര്‍: രാജസ്ഥാനില്‍ ഇരുപത്തേഴുകാരിയെ മാനഭംഗപെടുത്തിയ കേസില്‍ ആരോപണ വിധേയനായ രാജസ്ഥാന്‍ ക്ഷീരവികസന മന്ത്രി ബാബുലാല്‍ നഗര്‍ രാജിവെച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ  വസതിയിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്.

പെണ്‍കുട്ടിയുടെ പരാതിയില്‍  കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബാബുലാലിനെതിരെ ബുധനാഴ്ച പോലീസ് കേസെടുത്തിരുന്നു. രാജിവെച്ച ബാബുലാല്‍ തന്നെ ആരും രാജിക്ക് നിര്‍ബന്ധിച്ചിട്ടില്ലെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ആവര്‍ത്തിച്ചു.മാനഭംഗകേസുകളില്‍ പെട്ട് രാജിവെക്കുന്ന രാജസ്ഥാനിലെ മൂന്നാമത്തെ  കോണ്‍ഗ്രസ് മന്ത്രിയാണ് ബാബുലാല്‍.

സെപ്തംബര്‍ 11 ന് സിവില്‍ലൈന്‍സിലുള്ള ഔദ്യോഗിക വസതിയില്‍ യുവതിക്ക് ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് ബാബുലാല്‍ വിളിച്ചുവരുത്തിയത്. എന്നാല്‍ വസതിയിലെത്തിയ യുവതിയെ കിടപ്പുറിയില്‍ വെച്ച്  മാനഭംഗപ്പെടുത്തുകയും മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് മന്ത്രിക്കെതിരെയുള്ള  പരാതിയില്‍ പറയുന്നത്.

മാനഭംഗക്കേസ്; രാജസ്ഥാന്‍ ക്ഷീരവികസന മന്ത്രി രാജിവെച്ചുഎന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എതിരാളികള്‍  നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരെയുള്ള മാനഭംഗ ആരോപണം എന്നാണ്  രാജിവെച്ചതിനുശേഷം ബാബുലാല്‍
മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

സംഭവം നടന്നതായി പറയുന്ന സെപ്തംബര്‍ 11 ന്  താന്‍  കുടുംബാംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരുമായി  തന്റെ വസതിയില്‍ തന്നെ ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി. തനിക്കു നേരെ ആരോപണം നടത്തിയ യുവതി ഇതിനു മുമ്പ്  രണ്ടു തവണ പരാതി നല്‍കി ആളുകളെ ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടുണ്ടെന്നും ബാബുലാല്‍ പറയുന്നു. ക്രൈംബ്രാഞ്ച് സി.ഐ.ഡി.യാണ് കേസ് അന്വേഷിക്കുന്നത്.

Also Read:
ബേഡകത്ത് നിന്ന് മോഷ്ടിച്ച കാര്‍ കരിവെള്ളൂരില്‍ കണ്ടെത്തി

Keywords:  Jaipur, Minister, Resigned, Accused, Chief Minister, Complaint, Police, Court, Case, National,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia