SWISS-TOWER 24/07/2023

പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭാര്യയെ കൊലപ്പെടുത്തുകയും ചെയ്തെന്ന കേസില്‍ വധശിക്ഷയില്‍ ഇളവ് നല്‍കി കോടതി: യുവാവിന് ജീവപര്യന്തം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മധുരൈ: (www.kvartha.com 31.03.2022) പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭാര്യയെ കൊലപ്പെടുത്തുകയും ചെയ്തെന്ന കേസില്‍ പുതുക്കോട്ടൈ യുവാവിന് ചുമത്തിയ വധശിക്ഷ മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് റദ്ദാക്കി. കൊലപാതകക്കുറ്റത്തില്‍ നിന്ന് വെറുതെവിട്ടെങ്കിലും ലൈംഗികാതിക്രമത്തിനെതിരെ ചുമത്തിയ ജീവപര്യന്തം ശിക്ഷ കോടതി ശരിവച്ചു.

പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭാര്യയെ കൊലപ്പെടുത്തുകയും ചെയ്തെന്ന കേസില്‍ വധശിക്ഷയില്‍ ഇളവ് നല്‍കി കോടതി: യുവാവിന് ജീവപര്യന്തം

ജസ്റ്റിസുമാരായ ആര്‍ സുബ്രഹ്മണ്യന്‍, എന്‍ സതീഷ് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സംഭവത്തെ കുറിച്ച് പ്രോസിക്യൂഷന്‍ പറയുന്നത്:

ഏകദേശം 53 വയസ്സ് പ്രായമുള്ള പ്രതി തന്റെ മകള്‍ക്ക് 15 വയസ്സുള്ളപ്പോള്‍ 2017 മുതല്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം ഭാര്യ അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വഴക്കിട്ടു. തുടര്‍ന്ന് 2019 ഡിസംബര്‍ ഒന്നിന് വഴക്കിന് ശേഷം ഭാര്യയെ ബില്‍ഹുക് ഉപയോഗിച്ച് ഇയാള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഇതുസംബന്ധിച്ച് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്യുകയും സെക്ഷന്‍ 302 (കൊലപാതകം) പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം പുതുക്കോട്ടയിലെ ജില്ലാ കോടതി വധശിക്ഷയും പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. തുടര്‍ന്ന് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ കൊലപാതകക്കുറ്റം സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. സാഹചര്യത്തെളിവുകളുടെയും ദമ്പതികള്‍ തമ്മിലുള്ള പതിവ് വഴക്കുകളുടെയും അടിസ്ഥാനത്തിലാണ് യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതെന്ന് ജഡ്ജിമാര്‍ പറഞ്ഞു.

സാഹചര്യതെളിവുകള്‍ വളരെ ശക്തമല്ലെങ്കില്‍, പ്രതിയുടെ കുറ്റം ഒഴികെയുള്ള മറ്റൊരു നിഗമനവും സാധ്യമല്ലെങ്കില്‍, അത്തരം തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു ശിക്ഷാവിധി സാധ്യമല്ലെന്ന് ബെഞ്ച് പറഞ്ഞു.

കുടുംബത്തിലെ തെറ്റിദ്ധാരണയോ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള വഴക്കോ കൊലപാതകമെന്ന അനുമാനത്തിലേക്ക് നയിക്കില്ലെന്ന് നിരീക്ഷിച്ച ജഡ്ജിമാര്‍ കൊലപാതകക്കുറ്റത്തില്‍ നിന്ന് യുവാവിനെ വെറുതെവിടുകയായിരുന്നു.

Keywords: Pudukkottai man escapes gallows, gets life for molesting minor girl, Chennai, News, Molestation, Life Imprisonment, High Court, Murder, National.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia