ചെന്നൈ: ശ്രീലങ്കന്‍ പ്രസിഡന്റിന്റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തില്‍ വ്യാപക പ്രതിഷേധം. ആന്ധ്രാപ്രദേശിലെ തിരുപ്പതി ബീഹാറിലെ ബുദ്ധഗയ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനാണ് പ്രസിഡന്റ് മഹീന്ദ്രരാജപക്‌സെ ഇന്ത്യയിലെത്തിയത്.
ചെന്നൈയില്‍ നടന്ന ഡി.എം.കെ പ്രതിഷേധ പരിപാടിയില്‍ മുന്‍ മുഖ്യമന്ത്രി കരുണാധിനിധി, മകന്‍ എം.കെ സ്റ്റാലിന്‍, മകള്‍ കനിമൊഴി, മുന്‍ കേന്ദ്രമന്ത്രി എ.രാജ എന്നിവര്‍ സംബന്ധിച്ചു. ശ്രീലങ്കയിലെ ന്യൂനപക്ഷമായ തമിഴര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് പ്രസിഡന്റിനെ നിയമനടപടികള്‍ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
തമിഴരുടെ രക്തം പുരണ്ട കൈകളാണ് മഹീന്ദ്ര രാജപക്‌സെയുടേതെന്ന് ഡി.എം.കെ. ട്രഷറര്‍ കൂടിയായ സ്റ്റാലിന്‍ പ്രതിഷേധ പരിപാടിയില്‍ ആഞ്ഞടിച്ചു. ബീഹാറിലെ ബുദ്ധഗയ ക്ഷേത്രത്തിലെത്തിയ രാജപക്‌സെക്കെതിരെ ഇടതുഅനുകൂല വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Summery: Chennai nation protest over Sri Lankan presidents 2 day Indian visit. in Chennai DMK conducted a rally in which former chief minister Karunadhi, M.K. Stallinvkanimozhi, and Araja participated. Statlin urged that Sri lankan president have stained blood of Tamil.
ചെന്നൈയില്‍ നടന്ന ഡി.എം.കെ പ്രതിഷേധ പരിപാടിയില്‍ മുന്‍ മുഖ്യമന്ത്രി കരുണാധിനിധി, മകന്‍ എം.കെ സ്റ്റാലിന്‍, മകള്‍ കനിമൊഴി, മുന്‍ കേന്ദ്രമന്ത്രി എ.രാജ എന്നിവര്‍ സംബന്ധിച്ചു. ശ്രീലങ്കയിലെ ന്യൂനപക്ഷമായ തമിഴര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് പ്രസിഡന്റിനെ നിയമനടപടികള്‍ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

തമിഴരുടെ രക്തം പുരണ്ട കൈകളാണ് മഹീന്ദ്ര രാജപക്‌സെയുടേതെന്ന് ഡി.എം.കെ. ട്രഷറര്‍ കൂടിയായ സ്റ്റാലിന്‍ പ്രതിഷേധ പരിപാടിയില്‍ ആഞ്ഞടിച്ചു. ബീഹാറിലെ ബുദ്ധഗയ ക്ഷേത്രത്തിലെത്തിയ രാജപക്‌സെക്കെതിരെ ഇടതുഅനുകൂല വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Summery: Chennai nation protest over Sri Lankan presidents 2 day Indian visit. in Chennai DMK conducted a rally in which former chief minister Karunadhi, M.K. Stallinvkanimozhi, and Araja participated. Statlin urged that Sri lankan president have stained blood of Tamil.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.