വിവാഹ ദിവസം വരന്‍ ക്ഷേത്രത്തില്‍ കയറുന്നത് തടഞ്ഞു; വിവാഹ മോതിരവും വരന്‍ ധരിച്ചിരുന്ന നോട്ടുമാലയും തട്ടിയെടുക്കാന്‍ ശ്രമിച്ചതായും പരാതി; കാരണം ഇതാണ്
May 15, 2019, 22:29 IST
ADVERTISEMENT
ലക്‌നൗ: (www.kvartha.com 15.05.2019) വിവാഹ ദിവസം വരന്‍ ക്ഷേത്രത്തില്‍ കയറുന്നത് തടഞ്ഞു. ഉത്തര്‍പ്രദേശിലെ അംറോഹയിലാണ് സംഭവം. വിവാഹ ചടങ്ങുകള്‍ക്ക് മുമ്പ് പ്രാര്‍ത്ഥിക്കാനായി ക്ഷേത്രത്തിലേക്ക് എത്തിയതായിരുന്നു വരന്‍. എന്നാല്‍ കുറച്ചുപേര്‍ വരനെ ക്ഷേത്രത്തിലേക്ക് കയറുന്നതില്‍ നിന്ന് വിലക്കുകയായിരുന്നു. ദളിതന്‍ ക്ഷേത്രത്തില്‍ കയറരുത് എന്നായിരുന്നു അവരുടെ വാദം.
സംഭവത്തെ തുടര്‍ന്ന് വരന്റെ പിതാവിന്റെ പരാതിയില്‍ നാല്‍ പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് കയറുന്നതില്‍ നിന്ന് വിലക്കുക മാത്രമല്ല ഇവര്‍ വരന്റെ വിവാഹ മോതിരവും വരന്‍ ധരിച്ചിരുന്ന നോട്ടുമാലയും തട്ടിയെടുക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. വിവാഹ ശേഷം വധുവും വരനും പോലീസ് സുരക്ഷയോടെ ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
സംഭവത്തെ തുടര്‍ന്ന് വരന്റെ പിതാവിന്റെ പരാതിയില്‍ നാല്‍ പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് കയറുന്നതില്‍ നിന്ന് വിലക്കുക മാത്രമല്ല ഇവര്‍ വരന്റെ വിവാഹ മോതിരവും വരന്‍ ധരിച്ചിരുന്ന നോട്ടുമാലയും തട്ടിയെടുക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. വിവാഹ ശേഷം വധുവും വരനും പോലീസ് സുരക്ഷയോടെ ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
Keywords: National, News, Lucknow, Marriage, Bride, Grooms, Temple, Case, Police, Prevented groom from entering to temple.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

