SWISS-TOWER 24/07/2023

വിമര്‍ശനങ്ങളേതുമില്ലാതെ ഇവര്‍ ഒത്തു ചേര്‍ന്നു..,അമിത് ഷാ ഒരുക്കിയ പന്തലില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 16/02/2015) വിമര്‍ശിച്ചും വിമര്‍ശനകൂരമ്പുകള്‍ഏറ്റുവാങ്ങിയും ജീവിക്കുന്ന അവര്‍ ഒത്തുചേര്‍ന്നു. അമിത്ഷാ ഒരുക്കിയ പന്തലില്‍.

ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു രാജ്യതലസ്ഥാനനഗരി ആ ധന്യമൂഹുര്‍ത്തത്തിന് സാക്ഷ്യം വഹിച്ചത്. ബിജെപി ആസ്ഥാനത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന അശോകറോഡിലായിരുന്നു ആ കൂടിചേരല്‍.

ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ് യുടെ വിവാഹസല്‍ക്കാര വേദിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും
 പുറമേ വിവാദങ്ങളേറെ ഏറ്റുവാങ്ങിയ ബി സി സി ഐ മുന്‍ അധ്യക്ഷന്‍ എന്‍ ശ്രിനിവാസന്‍, ബിജെപിക്കുനേരെ നിരന്തരം വിമര്‍ശനശരങ്ങള്‍ എയ്യുന്ന ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ എന്നിവര്‍ ഒത്തുചേര്‍ന്നത്. 

വിമര്‍ശനങ്ങളേതുമില്ലാതെ ഇവര്‍ ഒത്തു ചേര്‍ന്നു..,അമിത് ഷാ ഒരുക്കിയ പന്തലില്‍വളരെ പ്രൗഢമായ ഒരു വേദിയായിരുന്നു അമിത് ഷാ വിവാഹസല്‍ക്കാരത്തിനായി ഒരുക്കിയിരുന്നത്. കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങി നിരവധിയാള്‍ക്കാര്‍ പങ്കെടുത്ത ഒരു വേദിയായിരുന്നു അത്. പാര്‍ടിക്കകത്തും പുറത്തുമുള്ള നിരവധി പ്രമുഖര്‍ ചടങ്ങിനെ ധന്യമാക്കി. പോഷകസംഘടനകളിലെ നേതാക്കളും പ്രതിപക്ഷസംഘടനകളിലെ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

ബിജെപിയിലെ വിവാദനായകരായ സാക്ഷി മഹാരാജും, സാധ്വി നിരജ്ഞന്‍ ജ്യോതിയും യോഗാചാര്യന്‍ രാംദേവിനും പുറമേ രാജസ്ഥാനിലെയും ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും ഗവര്‍ണര്‍മാരും ചടങ്ങിലെ അതിഥികളായിരുന്നു

വിമര്‍ശനങ്ങളേതുമില്ലാതെ പരസ്പരം ഒത്തുചേരാന്‍ ബിജെപിയും കോണ്‍ഗ്രസുമടക്കമുള്ള ദേശീയപാര്‍ടിക്ക് ഒത്തുചേരാനുള്ള വേദിയൊരുക്കുകയായിരുന്നു അമിത് ഷാ വിവാഹസല്‍ക്കാരത്തിലൂടെ
Also Read:
വിവാഹത്തിനു വീട്ടുകാര്‍ എതിരുനിന്നു, കമിതാക്കള്‍ വിഷം കഴിച്ചു ജീവനൊടുക്കി
Keywords:  New Delhi, BJP, President, Prime Minister, Narendra Modi, Pranab Mukherji, Marriage, Son, Union minister, National

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia