P M Modi | 'പ്രചാരണത്തിനിടെ വീടുകളിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം ചോദിക്കണം'; പ്രവർത്തകർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ജലസന്ദേശം'
Apr 7, 2024, 16:13 IST
പട്ന: (KVARTHA) ബിഹാറിലെ ബൂത്ത് ലെവൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, വർധിച്ചുവരുന്ന താപനിലയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏതെങ്കിലും വീട്ടിൽ പോകുമ്പോഴെല്ലാം ഒരു ഗ്ലാസ് വെള്ളം ചോദിക്കാൻ ഉപദേശിക്കുകയും ചെയ്തു. ഈ ചുട്ടുപൊള്ളുന്ന വേനൽച്ചൂടിനിടയിലും സ്വയം ജലാംശം നിലനിർത്തേണ്ടതിൻ്റെ ആവശ്യകത മോദി ഊന്നിപ്പറഞ്ഞു.
പ്രധാനമന്ത്രിയുടെ കരുതലുള്ള സന്ദേശത്തെക്കുറിച്ച് പാർട്ടി പ്രവർത്തകർ വാചാലരായി. എന്നിരുന്നാലും മൂന്നോ നാലോ ഘട്ടങ്ങൾ മതിയാകുമായിരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏഴു ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തേണ്ടതിൻ്റെ ആവശ്യകത ചർച്ചയായിട്ടുണ്ട്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും കാലാവസ്ഥ പ്രസന്നമായിരിക്കെ മാർച്ചിൽ വോട്ടെടുപ്പ് നടത്തേണ്ടതായിരുന്നുവെന്ന അഭിപ്രായവും ഉയർന്നു.
'വോട്ടെടുപ്പിനിടെ രാജ്യത്തുടനീളമുള്ള ചൂടിൽ നിരവധി വോട്ടർമാരും സർക്കാർ ജീവനക്കാരും രോഗബാധിതരാകാനും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടാനും സാധ്യതയുണ്ട്', മുതിർന്ന പാർട്ടി നേതാവിനെ ഉദ്ധരിച്ച് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രിയുടെ കരുതലുള്ള സന്ദേശത്തെക്കുറിച്ച് പാർട്ടി പ്രവർത്തകർ വാചാലരായി. എന്നിരുന്നാലും മൂന്നോ നാലോ ഘട്ടങ്ങൾ മതിയാകുമായിരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏഴു ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തേണ്ടതിൻ്റെ ആവശ്യകത ചർച്ചയായിട്ടുണ്ട്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും കാലാവസ്ഥ പ്രസന്നമായിരിക്കെ മാർച്ചിൽ വോട്ടെടുപ്പ് നടത്തേണ്ടതായിരുന്നുവെന്ന അഭിപ്രായവും ഉയർന്നു.
'വോട്ടെടുപ്പിനിടെ രാജ്യത്തുടനീളമുള്ള ചൂടിൽ നിരവധി വോട്ടർമാരും സർക്കാർ ജീവനക്കാരും രോഗബാധിതരാകാനും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടാനും സാധ്യതയുണ്ട്', മുതിർന്ന പാർട്ടി നേതാവിനെ ഉദ്ധരിച്ച് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്‌തു.
Keywords: Lok Sabha Election, BJP, National, Politics, PM Modi, Patna, Bihar, Temperature, Campaign, Dehydration, Weather, Election, Message, PM Modi's hydration message.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.