SWISS-TOWER 24/07/2023

Mann Ki Baat | മൻ കി ബാത്: പോഷകാഹാരക്കുറവിനെതിരെ പോരാടാനുള്ള പ്രചാരണത്തിൽ പങ്കാളികളാകാൻ ജനങ്ങളോട് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) പോഷകാഹാരക്കുറവ് നിർമാർജനം ചെയ്യാനുള്ള ശ്രമങ്ങളിൽ പങ്കാളികളാകാൻ ജനങ്ങളോട് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ സാമൂഹിക അവബോധം പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
                                     
Mann Ki Baat | മൻ കി ബാത്: പോഷകാഹാരക്കുറവിനെതിരെ പോരാടാനുള്ള പ്രചാരണത്തിൽ പങ്കാളികളാകാൻ ജനങ്ങളോട് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

'ഉത്സവങ്ങൾക്ക് പുറമേ, പോഷകാഹാരവുമായി ബന്ധപ്പെട്ട ഒരു വലിയ പ്രചാരണത്തിനും സെപ്തംബർ സമർപിക്കുന്നു. സെപ്റ്റംബർ ഒന്നിനും നും 30 നും ഇടയിൽ ഞങ്ങൾ 'പോഷൻ മാഹ്' അല്ലെങ്കിൽ പോഷകാഹാര മാസം ആഘോഷിക്കുന്നു', മോദി പറഞ്ഞു. പോഷകാഹാരക്കുറവിനെതിരെ ക്രിയാത്മകവും വൈവിധ്യപൂർണവുമായ നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ ലക്ഷക്കണക്കിന് അംഗൻവാടി ജീവനക്കാർക്ക് മൊബൈൽ ഉപകരണങ്ങൾ നൽകുന്നത് മുതൽ അംഗൻവാടി സേവനങ്ങളുടെ ലഭ്യത നിരീക്ഷിക്കുന്നത് വരെ പോഷകാഹാര ട്രാകറും ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പോഷകാഹാരക്കുറവിന്റെ വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിൽ സാമൂഹിക അവബോധവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു, പോഷകാഹാരക്കുറവ് ഇല്ലാതാക്കാൻ ശ്രമിക്കണമെന്ന് മോദി കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകൾ എടുത്തുകാണിക്കുന്ന സ്വരാജ് സീരിയൽ ദൂരദർശനിൽ കാണണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. 'സ്വാതന്ത്ര്യ സമരത്തിൽ അറിയപ്പെടാത്ത നായകന്മാരുടെ പ്രയത്നങ്ങൾ രാജ്യത്തെ യുവതലമുറയെ പരിചയപ്പെടുത്താനുള്ള മഹത്തായ സംരംഭമാണിത്', അദ്ദേഹം പറഞ്ഞു.

Keywords:  Latest-News, National, Top-Headlines, Narendra Modi, Prime Minister, Central Government,  Government of India,  Food, Prime Minister of India, Prime Minister Narendra Modi, Mann Ki Baat, PM Modi asks people to join campaign to fight malnutrition.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia