Pet Dog | യാത്രാ കോചുകളില്‍ ഇനി വളര്‍ത്തു നായകളേയും ഒപ്പം കൊണ്ടുപോകാം; മുന്‍കൂട്ടി ബുക് ചെയ്യണം; നല്‍കേണ്ടത് 60 കിലോ ലഗേജിന് നല്‍കേണ്ട തുക
Nov 4, 2022, 11:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) യാത്രാ കോചുകളില്‍ ഇനി വളര്‍ത്തു നായകളേയും ഒപ്പം കൊണ്ടുപോകാം. ഫസ്റ്റ് ക്ലാസ് കോച്, ഫസ്റ്റ് എസി കോച് എന്നിവയിലോ, ലഗേജ് കം ബ്രേക് വാനിലോ നായകളെ കൊണ്ടുപോകാം എന്നാണ് ദക്ഷിണ റെയില്‍വേ അറിയിച്ചിരിക്കുന്നത്.
നിബന്ധനകള്‍ അറിയാം:
ബുക് ചെയ്തതിന് ശേഷമേ വളര്‍ത്തു നായക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്യാനാവൂ. ഒരാള്‍ക്ക് ഒരു നായയെ കൊണ്ടുപോകാനാണ് അനുമതി. നായയെ ബുക് ചെയ്ത് കൊണ്ടുപോകാനായി യാത്രയ്ക്ക് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും പാഴ്സല്‍ ഓഫീസില്‍ എത്തിക്കണം.
നിബന്ധനകള്‍ അറിയാം:
ബുക് ചെയ്തതിന് ശേഷമേ വളര്‍ത്തു നായക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്യാനാവൂ. ഒരാള്‍ക്ക് ഒരു നായയെ കൊണ്ടുപോകാനാണ് അനുമതി. നായയെ ബുക് ചെയ്ത് കൊണ്ടുപോകാനായി യാത്രയ്ക്ക് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും പാഴ്സല്‍ ഓഫീസില്‍ എത്തിക്കണം.
ഫസ്റ്റ് ക്ലാസ്, ഫസ്റ്റ് എസി എന്നിവയില്‍ 60 കിലോ ലഗേജിന് നല്‍കേണ്ട തുകയാണ് നായയെ കൊണ്ടുപോകുന്നതിനുള്ള പണമായി നല്‍കേണ്ടത്. യാത്രക്കാരന്റെ ടികറ്റ് പിഎന്‍ആര്‍ നമ്പര്‍ കാണിച്ച് പാഴ്സല്‍ ഓഫീസില്‍ ഈ തുക അടയ്ക്കണം.
നായ്ക്ക് രോഗമില്ലെന്ന് വ്യക്തമാക്കുന്ന വെറ്റിനറി ഡോക്ടറുടെ സര്‍ടിഫികറ്റ് കയ്യില്‍ കരുതണം. നായയുടെ വാക്സിന്‍ എടുത്തതിന്റെ രേഖകളും കാണിക്കണം. എന്നാല്‍ സെകന്‍ഡ് എസി, തേര്‍ഡ് എസി, എ സി ചെയര്‍ കാര്‍, സ്ലീപര്‍ എന്നിവയിലൊക്കെ നായയെ കൊണ്ടുപോയാല്‍ സാധാരണ നിരക്കില്‍ നിന്ന് ആറ് ഇരട്ടിയാവും പിഴയായി നല്‍കേണ്ടത്.
Keywords: Planning To Travel With Your Pet Dog In Train? Here's All You Need To Know, Chennai, News, Passengers, Dog, Train, Ticket, National.
നായ്ക്ക് രോഗമില്ലെന്ന് വ്യക്തമാക്കുന്ന വെറ്റിനറി ഡോക്ടറുടെ സര്‍ടിഫികറ്റ് കയ്യില്‍ കരുതണം. നായയുടെ വാക്സിന്‍ എടുത്തതിന്റെ രേഖകളും കാണിക്കണം. എന്നാല്‍ സെകന്‍ഡ് എസി, തേര്‍ഡ് എസി, എ സി ചെയര്‍ കാര്‍, സ്ലീപര്‍ എന്നിവയിലൊക്കെ നായയെ കൊണ്ടുപോയാല്‍ സാധാരണ നിരക്കില്‍ നിന്ന് ആറ് ഇരട്ടിയാവും പിഴയായി നല്‍കേണ്ടത്.
Keywords: Planning To Travel With Your Pet Dog In Train? Here's All You Need To Know, Chennai, News, Passengers, Dog, Train, Ticket, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

