Killed | ഒറ്റപ്പാലം നഗരസഭ പരിധിയില്‍ 54 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

 


ADVERTISEMENT


പാലക്കാട്: (www.kvartha.com) കൃഷിനശിപ്പിക്കലും ജന ജീവനുള്ള ഭീഷണിയും കണക്കിലെടുത്ത് ഒറ്റപ്പാലം നഗരസഭ പരിധിയില്‍ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. നഗരസഭ കൗണ്‍സിലര്‍മാരുടെ അപേക്ഷയിലാണ് 54 പന്നികളെ വെടിവെച്ച് കൊന്നത്. 

പാലക്കാട് കപ്പൂര്‍ പഞ്ചായതില്‍ കൃഷി നശിപ്പിക്കുന്ന 21 കാട്ടുപന്നികളെയാണ് കഴിഞ്ഞ ദിവസം വെടിവെച്ച് കൊന്നത്. ചോക്കോട്, മാരായംകുന്ന്, കൊടിക്കാംകുന്ന് എന്നീ പ്രദേശങ്ങളില്‍ നിന്നാണ് കാട്ടുപന്നികളെയാണ് വെടിവെച്ച് കൊന്നത്. 
Aster_MIMS

Killed | ഒറ്റപ്പാലം നഗരസഭ പരിധിയില്‍ 54 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു


പന്നികളെ വെടിവെയ്ക്കുന്ന പാനലിലുള്ള സുരേഷ് ബാബു, സി സുരേഷ് ബാബു, വി ദേവകുമാര്‍, വിജെ ജോസഫ്, എന്‍ അലി, വി ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. ഈ മേഖലകളില്‍ സ്ഥിരമായി കാട്ടുപന്നികളുടെ ശല്യം ഉണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇവ കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്നതും പതിവാണ്. ഈ സാഹചര്യത്തിലാണ് രണ്ടിടങ്ങളില്‍ നിന്നായി കാട്ടുപന്നികളെ പിടികൂടി വെടിവെച്ച് കൊന്നത്.

Keywords:  News,National,India,palakkad,Local-News,Animals,Killed,Farmers, Agriculture, Palakkad: 54 Wild boars were shot and killed
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia