'ഇതുമായി യാതൊരു ബന്ധവുമില്ല': പഹൽഗാം ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് പാകിസ്ഥാൻറെ ആദ്യ പ്രതികരണം


● ആക്രമണം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങ്ങളുടെ പ്രതികരണമെന്ന് വാദം.
● നാഗാലാൻഡ് മുതൽ കശ്മീർ വരെയുള്ള പ്രതിഷേധങ്ങൾ ചൂണ്ടിക്കാട്ടി.
ഇസ്ലാമാബാദ്: (KVARTHA) 26 പേരുടെ ദാരുണ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് പാകിസ്ഥാൻ ആദ്യമായി പ്രതികരിച്ചു. എല്ലാ തരത്തിലുമുള്ള ഭീകരവാദത്തെയും തള്ളിപ്പറയുന്നു. ആക്രമണവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും പാകിസ്ഥാൻ വ്യക്തമാക്കി.
'പഹൽഗാം ഭീകരാക്രമണവുമായി പാകിസ്ഥാന് യാതൊരു ബന്ധവുമില്ല.' പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പ്രസ്താവനയിൽ പറഞ്ഞു,
നാഗാലാൻഡ് മുതൽ കശ്മീർ വരെയുള്ള വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരുടെയും മണിപ്പൂരിലെ അസ്വസ്ഥതകളിൽ ദുരിതമനുഭവിക്കുന്നവരുടെയും പ്രതികരണമായിരുന്നു ഈ ആക്രമണമെന്നും ഇത് 'സ്വന്തം മണ്ണിൽ വളർന്നുവന്നതാണ് ' എന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
'ഇന്ത്യയിലെ കേന്ദ്ര സർക്കാർ നാഗാലാൻഡ്, മണിപ്പൂർ, കശ്മീർ, ഛത്തീസ്ഗഡ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ നേരിടുന്നു. സർക്കാർ പലരെയും ചൂഷണം ചെയ്യുന്നതിനാലാണ് ഇത് രാജ്യത്തിനകത്ത് തന്നെ രൂപംകൊണ്ടത്,' ഖ്വാജ ആസിഫ് കൂട്ടിച്ചേർത്തു.
'ഞങ്ങൾ ഒരു തരത്തിലും തീവ്രവാദത്തെ പിന്തുണയ്ക്കുന്നില്ല. സാധാരക്കാർ തീവ്രവാദികളുടെ ലക്ഷ്യമാകരുത് എന്ന കാര്യത്തിൽ ഞങ്ങൾക്ക് യാതൊരു സംശയവുമില്ല,' അദ്ദേഹം വ്യക്തമാക്കി.
'എന്നിരുന്നാലും, പ്രാദേശിക സംഘങ്ങൾ ഇന്ത്യൻ സർക്കാരിനെയാണ് ലക്ഷ്യമിടുന്നതെങ്കിൽ, പാകിസ്ഥാനെ ലക്ഷ്യം വയ്ക്കുന്നത് എളുപ്പമുള്ള കാര്യമായി മാറും,' ഖ്വാജ ആസിഫ് അഭിപ്രായപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് കശ്മീരിലെ പഹൽഗാം പട്ടണത്തിനടുത്തുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിൽ ഭീകരർ വെടിയുതിർക്കുകയും 26 പേർ കൊല്ലപ്പെടുകയും ചെയ്തത്. മരിച്ചവരിൽ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അവധിക്കാല വിനോദസഞ്ചാരികളാണ്. 2019 ലെ പുൽവാമ ആക്രമണത്തിന് ശേഷം താഴ്‌വരയിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
കൊല്ലപ്പെട്ട 26 പേരിൽ യുഎഇ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് വിദേശികളും രണ്ട് തദ്ദേശീയരും ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു. മരിച്ചവരിൽ കേരള, കർണാടക, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ ഗുജറാത്തിൽ നിന്നുള്ള ഒരാളും തമിഴ്‌നാട്ടിൽ നിന്നുള്ള മൂന്നുപേരും മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ടുപേരും ഉൾപ്പെടുന്നു.
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാൻറെ പ്രതികരണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ഷെയർ ചെയ്യൂ.
Summary: Pakistan has denied any involvement in the Pahalgam terror attack that killed 26 people. They stated that they reject all forms of terrorism and suggested the attack was a result of internal issues within India, citing protests in various states. Pakistan's defense minister emphasized that civilians should not be targets of terrorists.
#PahalgamAttack, #PakistanDenies, #KashmirTerrorism, #IndiaPakistan, #Terrorism, #KhawajaAsif