E-Scooter | ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാനൊരുങ്ങുന്നവർക്ക് സന്തോഷവാർത്ത! ഒലയുടെ ഈ ഇലക്ട്രിക് സ്‌കൂട്ടറിന് 10,000 രൂപ കുറഞ്ഞു
Apr 20, 2024, 11:05 IST
ന്യൂഡെൽഹി: (KVARTHA) അടുത്ത കാലത്തായി രാജ്യത്തെ പല ഇലക്ട്രിക് വാഹന നിർമാണ കമ്പനികളും തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിന് വിരുദ്ധമായി ഒല ഇലക്ട്രിക് സ്കൂട്ടറിൻ്റെ വില കുറച്ചു. കമ്പനി എസ് 1 എക്സിന്റെ വിലയിലാണ് അടുത്തിടെ കുറവ് വരുത്തിയത്. എസ്1എക്‌സിന് പുറമെ മറ്റ് ഉൽപ്പന്നങ്ങളുടെ വിലയിൽ കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല.
രണ്ട് കിലോ വാട്സ്, മൂന്ന് കിലോ വാട്സ്, നാല് കിലോ വാട്സ് എന്നിങ്ങനെ വ്യത്യസ്ത ബാറ്ററി ശേഷിയുള്ള മൂന്ന് വേരിയൻ്റുകളിൽ ഇത് ലഭ്യമാണ്. ഇവയ്ക്ക് ഇപ്പോൾ യഥാക്രമം 69,999 രൂപ, 84,999, രൂപ, 99,999 രൂപ എന്നിങ്ങനെയാണ് വില. എസ്1എക്‌സ് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്, അതിൻ്റെ പ്രാരംഭ വില രൂപ 79,999 ആയിരുന്നു.
എന്നിരുന്നാലും, ഇ-സ്കൂട്ടറിൻ്റെ ഡെലിവറി ഇതുവരെ ആരംഭിച്ചിട്ടില്ല. ഡെലിവറികൾ അടുത്ത ആഴ്ച മുതൽ ഇന്ത്യ ഒട്ടാകെ ആരംഭിക്കുമെന്ന് കമ്പനി ഒടുവിൽ പ്രഖ്യാപിച്ചു. കൂടാതെ, എല്ലാ ഒല സ്‌കൂട്ടറുകളും ഇപ്പോൾ എട്ട് വർഷം/80,000 കിലോമീറ്റർ കോംപ്ലിമെൻ്ററി വാറൻ്റിയോടെയാണ് വരുന്നത്.
Keywords: News, National, New Delhi, E-Scooter, Ola S1 X, Automobile, Vehicle, Company, Delivery, Warranty, Ola S1 X prices dropped by Rs. 10,000!
< !- START disable copy paste -->
രണ്ട് കിലോ വാട്സ്, മൂന്ന് കിലോ വാട്സ്, നാല് കിലോ വാട്സ് എന്നിങ്ങനെ വ്യത്യസ്ത ബാറ്ററി ശേഷിയുള്ള മൂന്ന് വേരിയൻ്റുകളിൽ ഇത് ലഭ്യമാണ്. ഇവയ്ക്ക് ഇപ്പോൾ യഥാക്രമം 69,999 രൂപ, 84,999, രൂപ, 99,999 രൂപ എന്നിങ്ങനെയാണ് വില. എസ്1എക്‌സ് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്, അതിൻ്റെ പ്രാരംഭ വില രൂപ 79,999 ആയിരുന്നു.
എന്നിരുന്നാലും, ഇ-സ്കൂട്ടറിൻ്റെ ഡെലിവറി ഇതുവരെ ആരംഭിച്ചിട്ടില്ല. ഡെലിവറികൾ അടുത്ത ആഴ്ച മുതൽ ഇന്ത്യ ഒട്ടാകെ ആരംഭിക്കുമെന്ന് കമ്പനി ഒടുവിൽ പ്രഖ്യാപിച്ചു. കൂടാതെ, എല്ലാ ഒല സ്‌കൂട്ടറുകളും ഇപ്പോൾ എട്ട് വർഷം/80,000 കിലോമീറ്റർ കോംപ്ലിമെൻ്ററി വാറൻ്റിയോടെയാണ് വരുന്നത്.
Keywords: News, National, New Delhi, E-Scooter, Ola S1 X, Automobile, Vehicle, Company, Delivery, Warranty, Ola S1 X prices dropped by Rs. 10,000!
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.