HC Verdict | 'ഭർത്താവിനും ഭാര്യയ്ക്കും ഒരേ സ്ഥലത്ത് നിയമനം ലഭിക്കാൻ അവകാശമില്ല'; സുപ്രധാന വിധി പുറപ്പെടുവിച്ച് ഹൈകോടതി

 


ADVERTISEMENT

ലക്നൗ: (KVARTHA) ഭാര്യയും ഭർത്താവും സർക്കാർ സർവീസിലാണെങ്കിൽ ഒരേ സ്ഥലത്തുതന്നെ നിയമനം നടത്തുന്നത് പരിഗണിക്കാമെന്നും എന്നാൽ അത് അനിഷേധ്യമായ അവകാശമല്ലെന്നും അലഹബാദ് ഹൈകോടതിയുടെ ലഖ്‌നൗ ബെഞ്ച് വിധി പുറപ്പെടുവിച്ചു. ഭർത്താവിനേയും ഭാര്യയെയും ഒരിടത്ത് നിയമിക്കുന്നത് ഭരണപരമായ ആവശ്യങ്ങൾക്ക് ദോഷം വരുത്തുന്നില്ലെങ്കിൽ മാത്രമേ സാധ്യമാകൂ എന്ന് കോടതി പറഞ്ഞു.

HC Verdict | 'ഭർത്താവിനും ഭാര്യയ്ക്കും ഒരേ സ്ഥലത്ത് നിയമനം ലഭിക്കാൻ അവകാശമില്ല'; സുപ്രധാന വിധി പുറപ്പെടുവിച്ച് ഹൈകോടതി

നൂറുകണക്കിന് അസിസ്റ്റന്റ് അധ്യാപകരെ പ്രതിനിധീകരിച്ച് സമർപ്പിച്ച 36 ഹർജികൾ ഒരേസമയം പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ഓം പ്രകാശ് ശുക്ലയുടെ സിംഗിൾ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലംമാറ്റ നയത്തിൽ ഇടപെടാൻ ബെഞ്ച് വിസമ്മതിച്ചു. പങ്കാളികളെ മറ്റ് ജില്ലകളിലേക്ക് നിയമിക്കുന്നുവെന്നായിരുന്നു ഹർജിക്കാർ ഉന്നയിച്ചത്.

ദേശസാൽകൃത ബാങ്കുകൾ, എൽഐസി, ഇലക്‌ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷനുകൾ, എൻഎച്ച്‌പിസി, ഭെൽ, ഇന്റർമീഡിയറ്റ് കോളജുകൾ, പവർ കോർപ്പറേഷൻ, ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്‌ട് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലാണ് തങ്ങളുടെ ഭാര്യമാർ നിയമിക്കപ്പെട്ടിരിക്കുന്നതെന്ന് ഹർജിക്കാർ പറഞ്ഞു.

2023 ജൂൺ രണ്ടിന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവു പ്രകാരം ഭാര്യാഭർത്താക്കന്മാർ സർക്കാർ സർവീസിലുള്ള അധ്യാപകർക്ക് അന്തർ ജില്ലാ സ്ഥലംമാറ്റത്തിന് പത്ത് പോയിന്റ് നൽകാൻ വ്യവസ്ഥയുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും 2023 ജൂൺ 16ന് പാസാക്കിയ രണ്ടാമത്തെ സർക്കാർ ഉത്തരവിൽ , ഭരണഘടനയുടെ ആർട്ടിക്കിൾ 309-ന്റെ വ്യവസ്ഥയ്ക്ക് വിധേയരായ ജീവനക്കാരെ മാത്രമേ സർക്കാർ പരിഗണിക്കൂവെന്ന് വ്യക്തമാക്കിയതായും ഹർജിയിൽ പറയുന്നു. ഇത് തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.

എന്നാൽ, സർക്കാരിന്റെ നയത്തിൽ ക്രമക്കേടുകളോ നിയമവിരുദ്ധമോ ഇല്ലെന്ന് കോടതി പറഞ്ഞു. ആർട്ടിക്കിൾ 226-ന്റെ അധികാരം വിനിയോഗിച്ച് സർക്കാരിനോ ബോർഡിനോ ഒരു നയം രൂപീകരിക്കാൻ ഉത്തരവിടാനാകില്ലെന്നും മുകളിൽ സൂചിപ്പിച്ച പൊതുമേഖലാ ജീവനക്കാരെ സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവരായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. എന്നിരുന്നാലും, വൈകല്യങ്ങളും ഗുരുതരമായ രോഗങ്ങളും ഉള്ള ഹർജിക്കാരുടെ കേസ് പരിഗണിക്കാൻ അടിസ്ഥാന വിദ്യാഭ്യാസ ബോർഡിനോട് കോടതി ഉത്തരവിട്ടു.

Keywords: News, National, Lucknow, HC Verdict, Transfer, Posting, Govt Jobs, Govt.,   No right for husband and wife to be posted at one place, High Court.

< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia