ശ്രീരാമസേനാ തലവനെ ഗോവയില്‍ കാലുകുത്താന്‍ വിടില്ലെന്ന് ബി.ജെ.പി മുഖ്യമന്ത്രി
Jul 19, 2012, 11:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
![]() |
| Manohar Parrikar |
മുത്തലിക്ക് ഗോവയില്‍ പ്രവേശിക്കുന്നത് ഐ.പി.സി 144-ാം നിയമപ്രകാരം തടയുമെന്ന് മുഖ്യമന്ത്രി ബുധനാഴ്ച നിയമസഭയ്ക്ക് ഉറപ്പ് നല്കി. ഗോവാ നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ പോലീസ് റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കലക്ടര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
കുറച്ചാഴ്ചകള്‍ക്ക് മുമ്പ് ശ്രീരാമസേനയുടെ ഒരു പുതിയ ഘടകം ഗോവയില്‍ സ്ഥാപിക്കുമെന്നും ഭാരതീയ സംസ്ക്കാരത്തില്‍ നിന്ന് വ്യതിചലിച്ചുള്ള നടപടിയൊന്നും ഗോവയില്‍ അനുവദിക്കില്ലെന്നും മുത്തലിക്ക് പ്രഖ്യാപിച്ചിരുന്നു. അതേ സമയം നിയമം കയ്യിലെടുക്കാന്‍ മുത്തലിക്കിനെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു.
![]() |
| Pramod Muthalik |
മംഗലാപുരത്ത് രണ്ട് വര്‍ഷം മുമ്പ് സദാചാര പോലീസ് ചമഞ്ഞ് ബെല്മട്ടയിലെ പബ്ബിലും നഗരത്തിലെ വിവിധ ഭാഗങ്ങളിലും നിരവധി യുവതീയുവാക്കളെ ശ്രീരാമസേനാ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതിന് പിന്നിലിരുന്ന് നേതൃത്വം നല്‍കിയത് മുത്തലിക്കായിരുന്നു.
'ഗോവയിലെ ചിലര്‍ ചേര്‍ന്ന് മുത്തലിക്കിലെ ഇങ്ങോട്ടിറക്കാന് കിണഞ്ഞുശ്രമിക്കുകയാണ്. അത്തരക്കാര്‍ ആരാണെന്ന് എനിക്കറിയും അവരെ പിടികൂടി ഞാന്‍ ജയിലിലടക്കുക തന്നെ ചെയ്യും. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാനാണ് ശ്രീരാമസേനയുടെ ശ്രമമെന്നും' മുഖ്യമന്ത്രി പറഞ്ഞു. ശ്രീരാമസേനയുടെ ഭീഷണി സംബന്ധിച്ച് സ്വതന്ത്രാംഗം വിജയ് സര്‍ദേശായിയാണ് സഭയുടെ ശ്രദ്ധ ക്ഷണിച്ചത്.
Keywords: Goa, National, BJP, Manohar Parrikar, Pramod Muthalik
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


