കര്‍ണാടക നിയമസഭയില്‍ മുസ്ലീം പ്രാതിനിധ്യം വളരെ കുറവ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കര്‍ണാടക നിയമസഭയില്‍ മുസ്ലീം പ്രാതിനിധ്യം വളരെ കുറവ്
ബാംഗ്ലൂര്‍ : കര്‍ണാടക നിയമസഭയില്‍ മുസ്ലീം പ്രാതിനിധ്യം വളരെ കുറവാണെന്ന്­ റിപോര്‍ട്ട്. 2011ലെ സെന്‍സസ് അനുസരിച്ച് സംസ്ഥാനത്ത് 6.11 കോടി ജ­ന­ങ്ങ­ളുണ്ട്. ഇപ്പോള്‍ 244 അംഗങ്ങളുള്ള നിയമസഭയില്‍ മുസ്ലീം സമുദായത്തില്‍പെട്ട 9 ജനപ്രതിനിധികളാണു­ള്ളത്.

മുസ്ലീം സമുദായത്തിന്­ തക്കതായ പരിഗണന നല്‍കുന്നുണ്ടെന്ന്­ അ­വ­കാ­ശ­പ്പെ­ടുന്ന കോണ്‍ഗ്രസോ ജനതാദളോ മുസ്ലീം സമുദായത്തിലെ ജനസംഖ്യയ്ക്ക് ആനുപാതികമായ പരിഗണന സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നല്‍കാന്‍ തയ്യാറാ­കു­ന്നില്ല.

1952ലെ ആദ്യ നിയമസഭയില്‍ ആകെ അഞ്ച് മുസ്ലീം പ്രതിനിധികളാണ്­ ഉണ്ടായിരുന്നത്. സംസ്ഥാനത്തെ ആദ്യ നിയമസഭമുതല്‍ മുസ്ലീം പ്രാതിനിധ്യം ഒറ്റ അക്കത്തില്‍ ഒതുങ്ങിയതായി കര്‍ണാടകയിലെ മുസ്ലീങ്ങളും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും എന്ന വിഷയം പഠനവിധേയമാക്കിയ മുന്‍ എ.എല്‍.സി ഖാസി അര്‍ശദ് അ­ലി­യു­ടെ പഠ­ന റി­പോര്‍­ട്ടി­ലുണ്ട്.


1982ലെ നിയമസഭയിലാണ്­ ഏറ്റവും കൂടുതല്‍ മുസ്ലീം ജനപ്രതിനിധികള്‍ ഉള്‍പ്പെട്ടിട്ടുള്ളത്, 17 പേര്‍. 1978ല്‍ 16 പേര്‍ നിയമസഭയില്‍ അംഗങ്ങളായി. ലിംഗായ­ത്ത്, വൊക്കലിഗ സമുദായങ്ങള്‍ക്ക് അര്‍ഹമായതില്‍ കൂടുതല്‍ പരിഗണന നിയമസഭയില്‍ ലഭിക്കുമ്പോള്‍ മുസ്ലീംങ്ങള്‍ക്ക് ലഭിക്കുന്നത് വളരെ തുച്ഛമായ പ്രാതിനിധ്യമാണെന്നും ഖാസി അര്‍ശദ് അലി പറ­ഞ്ഞു.
കര്‍ണാടക നിയമസഭയില്‍ മുസ്ലീം പ്രാതിനിധ്യം വളരെ കുറവ്
Qazi Arshad ali 


ലിംഗായത്തിന്­ 60ഉം വൊക്കലിഗയ്ക്ക് 50ഉം ജനപ്രതിനിധികളാണുള്ളത്. ലോക് സഭയിലേയ്ക്കും സംസ്ഥാന നിയമസഭയിലേയ്ക്കും എന്തുകൊണ്ട് മുസ്ലീം സമുദായത്തിന്­ സംവരണം ഏര്‍പ്പെടുത്തുന്നില്ലെന്നും അദ്ദേഹം ചോദി­ച്ചു.

മുസ്ലീം സമുദായ വോട്ടുകളില്‍ കണ്ണുവയ്ക്കുമ്പോഴും മുസ്ലീങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്ത വിവിധ രാഷ്ട്രീയപാര്‍ട്ടികളേ­യും ഖാ­സി അര്‍ശ­ദ് അലി നിശിതമായി വിമര്‍ശിച്ചു. പലപ്പോഴും കോണ്‍ഗ്രസും ജനതാദളും മുസ്ലീം സ്ഥാനാര്‍ത്ഥികളെ മല്‍സരാര്‍ത്ഥികളാക്കുമ്പോള്‍ മുസ്ലീം വോട്ടുകള്‍ വിഘടിക്കുകയും അത് ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന്­ കാരണമാവുകയും ചെയ്യു­ന്നു.

എന്നാല്‍ പഞ്ചായത്ത് സഭകളില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്‍കുന്ന സംവരണത്തില്‍ മുസ്ലീം സമുദായത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അതിനേക്കാള്‍ ഉയര്‍ന്ന രീതിയില്‍ മുസ്ലീം സമുദായത്തെ പരിഗണിക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും രാഷ്ട്രീയ നിരീക്ഷകന്‍ സന്ദീപ് ശാസ്ത്രി ചൂണ്ടിക്കാട്ടി. മുസ്ലീം സമുദായത്തിലെ അംഗസംഖ്യ കണക്കാക്കി അതിന്­ ആനുപാതികമായി മുസ്ലീങ്ങളെ നിയമസഭാ സ്ഥാനാര്‍ത്ഥികളാക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്­ ഏക പോം വഴിയെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.

മുസ്ലീം ജനസംഖ്യയ്ക്ക് ആനുപാതികമായി പാര്‍ട്ടി ടിക്കറ്റ് നല്‍കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകുന്നില്ലെന്ന്­ ഖാസി അര്‍ശദ് അലി ആരോപിച്ചു. കോണ്‍ഗ്രസ് മാത്രമാണ്­ അല്‍പമെങ്കിലും പ്രാധാന്യം മുസ്ലീം സമുദായത്തിന്­ നല്‍കുന്നത്. 1999ല്‍ 18 പേര്‍ക്കാണ്­ കോണ്‍ഗ്രസ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്. അതില്‍ 11പേരാണ്­ നിയമസഭ­യി­ലെ­ത്തി­യത്.

Keywords:  Karnataka, Bangalore, Muslim, National, Assembly


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia