ഗോമാംസം കൈവശം വെച്ചെന്നാരോപിച്ച് ഗോസംരക്ഷകർ മർദിച്ചത് ബിജെപി നേതാവിനെ
Jul 14, 2017, 12:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 14.07.2017) മഹാരാഷ്ട്രയിലെ ജാലാൽഖേദയിൽ ഗോമാംസം കൈവശം വെച്ചെന്നാരോപിച്ച് മുസ്ലീം യുവാവിനെ ക്രൂരമായി മർദിച്ചു. മർദ്ദനത്തിനിരയായ കറ്റോൾ സ്വദേശി സലീം ഇസ്മായിൽ ഷാ(31)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിക്രമത്തിനിരയായത്. ബിജെപിയുടെ കടോള്‍ താലൂക്ക് ന്യൂനപക്ഷ വിഭാഗം സെക്രട്ടറിയാണ് സലിം ഇസ്മയില്‍ ഷാ. ഇതറിയാതെയാണ് പ്രവർത്തകർ സലീമിനെ മർദിച്ചത്. സംഭവത്തിൽ നാഗ്പൂർ പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു.
അമരാവതി ജില്ലയിലെ അമ്‌നേർ ഗ്രാമത്തിൽ നിന്ന് കറ്റോളിലേക്ക് വീട്ടിലെ ഒരു ചടങ്ങിൽ മാംസം വാങ്ങിയ ശേഷം ഇരുചക്രവാഹനത്തില്‍ മടങ്ങുകയായിരുന്ന യുവാവിനെ ഗോസംരക്ഷണ സംഘം ബീഫുമായാണ് പോകുന്നതെന്ന പേരിൽ മർദിക്കുകയിരുന്നു. അക്രമികളോട് കൈയിൽ ബീഫില്ലെന്നും മട്ടനാണുള്ളതെന്നും യുവാവ് പറഞ്ഞിരുന്നെങ്കിലും അതുകേൾകാതെ യുവാവിനെ തുടരെ തുടരെ മർദിക്കുകയായിരുന്നു. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.
Summary: When self-styled cow protectors thrashed a Muslim man on allegations of possessing beef at Jalalkheda town in Maharashtra on Wednesday afternoon, they were probably unaware that their target was affiliated to the ruling Bharatiya Janata Party.
Keywords: National, India, BJP, Muslim, Youth, Beat, Politics, Mumbai, Police, Case, News
Summary: When self-styled cow protectors thrashed a Muslim man on allegations of possessing beef at Jalalkheda town in Maharashtra on Wednesday afternoon, they were probably unaware that their target was affiliated to the ruling Bharatiya Janata Party.
Keywords: National, India, BJP, Muslim, Youth, Beat, Politics, Mumbai, Police, Case, News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

