മുംബൈയിലെ പീഡനം: ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല
Aug 26, 2013, 15:41 IST
മുംബൈ: മുംബൈയില്‍ പീഡനത്തിനിരയായ യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പ്രതികളില്‍ നിന്നും കണ്ടെത്താനായില്ല. ഞായറാഴ്ച അറസ്റ്റിലായ പ്രതി ഖാസിം ബംഗാളിയുടെ ഫോണാണ് പോലീസ് അന്വേഷിക്കുന്നത്.
തന്നെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍് പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയതായി പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയോട് വളരെ ക്രൂരമായി പെരുമാറിയത് ഇയാളാണെന്നാണ് പോലീസിനു ലഭിച്ച മൊഴിയില്‍ പറയുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാവാത്ത പ്രതി ഫോണ്‍ എവിടെയുണ്ടെന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല.
അതേസമയം പ്രതികളുടെ കൈവശമുള്ള മൊബൈല്‍ ഫോണ്‍ കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പോലീസിന് കൂടുതല്‍ സഹായകമാകും.
അതിനിടെ, മുഴുവന്‍ പ്രതികളെയും ഞായറാഴ്ച സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു. മുംബൈയിലെ ഇംഗ്ലീഷ് മാസികയില്‍ ഫോട്ടോ ജേണലിസ്റ്റായ 22കാരിയെ സഹപ്രവര്‍ത്തകന്റെ മുമ്പില്‍വെച്ചാണ് അഞ്ചുപേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചത്. കേസില്‍ ഉള്‍പെട്ട എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തന്നെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍് പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയതായി പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയോട് വളരെ ക്രൂരമായി പെരുമാറിയത് ഇയാളാണെന്നാണ് പോലീസിനു ലഭിച്ച മൊഴിയില്‍ പറയുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാവാത്ത പ്രതി ഫോണ്‍ എവിടെയുണ്ടെന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല.
അതേസമയം പ്രതികളുടെ കൈവശമുള്ള മൊബൈല്‍ ഫോണ്‍ കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പോലീസിന് കൂടുതല്‍ സഹായകമാകും.

Also Read:
ഗസ്റ്റ് ഹൗസ് ജീവനക്കാരന്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
Keywords: Mumbai, Mobil Phone, Arrest, Police, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.