Tweet Controversy | ഡൽഹി വിമാനത്താവളത്തിലെ 'കാണാതായ' വാച്ചും ഡോക്ടറുടെ ഇസ്ലാമോഫോബിയയും! ശ്രദ്ധേയമായി ഫേസ്ബുക്ക് പോസ്റ്റ്


● ഡോക്ടർ തുഷാർ മേത്തയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വിവാദമായിട്ടുണ്ട്.
● ഡൽഹി എയർപോർട്ടിൽ തന്റെ ആപ്പിൾ വാച്ച് നഷ്ടപ്പെട്ടതായി ഡോക്ടർ ആരോപിച്ചു.
● ഡോക്ടർ, വാച്ച് ബലപ്രയോഗത്തോടെ ഒരു മുസ്ലിം നാമധാരിയിൽ നിന്ന് കണ്ടെത്തിയെന്ന് പറഞ്ഞു.
● സിഎസ്‌ഐഎസ്എഫ് നടത്തിയ പരിശോധനക്ക് ശേഷം സിസിടിവി തെളിവുകൾ പുറത്തുവന്നു.
● ട്വീറ്റ് പിൻവലിച്ചെങ്കിലും, വാർത്ത വ്യാപകമായി പ്രചരിച്ചു
കൊച്ചി: (KVARTHA) പ്രശസ്ത ഓർത്തോപീഡിക് സർജനും ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നുള്ള ഡോക്ടറുമായ തുഷാർ മേത്തയുടെ ഒരു ട്വീറ്റും അതിനെ തുടർന്നുള്ള വിവാദങ്ങളുമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാവിഷയം. ഡൽഹി വിമാനത്താവളത്തിൽ തൻ്റെ ആപ്പിൾ വാച്ച് നഷ്ടപ്പെട്ടെന്നും, പിന്നീട് ഒരു മുസ്ലിം നാമധാരിയിൽ നിന്ന് കണ്ടെത്തിയെന്നും ഡോക്ടർ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, ഡൽഹി എയർപോർട്ടും സി.ഐ.എസ്.എഫും നടത്തിയ അന്വേഷണത്തിൽ കഥയുടെ സത്യാവസ്ഥ മറ്റൊന്നാണെന്ന് കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇത് സംബന്ധിച്ച് സി എൻ ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി. വടക്കേ ഇന്ത്യയിൽ മുസ്ലീം വിരുദ്ധ പ്രചാരണങ്ങൾക്ക് സംഘപരിവാർ ബന്ധം വേണമെന്നില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന സംഭവമാണ് ഡൽഹി വിമാനത്താവളത്തിൽ അരങ്ങേറിയതെന്ന് അദ്ദേഹം കുറിച്ചു. ഡൽഹി വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന കഴിഞ്ഞ് സാധനങ്ങൾ എടുക്കുന്നതിനിടെ തന്റെ ആപ്പിൾ വാച്ച് കാണാതായെന്നും, സംശയാസ്പദമായ രീതിയിൽ നടന്നുപോവുകയായിരുന്ന ഒരാളുടെ പോക്കറ്റിൽ നിന്ന് ബലമായി അത് കണ്ടെത്തിയെന്നുമാണ് ഡോക്ടർ ട്വീറ്റ് ചെയ്തത്.
വാച്ച് എടുത്തുവെന്ന് ആരോപിച്ച വ്യക്തിയുടെയും സഹായിയുടെയും മുസ്ലിം പേരുകളും അദ്ദേഹം പോസ്റ്റിൽ പരാമർശിച്ചിരുന്നു. ഡോക്ടറുടെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡൽഹി വിമാനത്താവള അധികൃതരും സിഐഎസ്എഫും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഡോക്ടർ പറഞ്ഞ കാര്യങ്ങളിൽ പല വൈരുദ്ധ്യങ്ങളും കണ്ടെത്തി. ഡോക്ടർ നൽകിയ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും തമ്മിൽ യാതൊരുവിധ പൊരുത്തവുമില്ലായിരുന്നു. മാത്രമല്ല, ഡോക്ടറുടെ കയ്യിൽ വാച്ച് ഉണ്ടായിരുന്നതായും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ഈ വിവരങ്ങളെല്ലാം ഡൽഹി വിമാനത്താവള അധികൃതർ ട്വിറ്ററിലൂടെ പൊതുജനങ്ങളെ അറിയിക്കുകയും ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് ഡോക്ടർക്ക് താക്കീത് നൽകുകയും ചെയ്തു. വിഷയം വിവാദമായതോടെ ഡോക്ടർ തന്റെ ട്വീറ്റ് പിൻവലിച്ചു. ഡോക്ടറുടെ പോസ്റ്റ് പിൻവലിച്ചാലും നിരവധി പേർ ഇത് കണ്ടു കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇന്ത്യാ ടുഡേ, ടൈംസ് നൌ തുടങ്ങിയ പല മുഖ്യധാരാ മാദ്ധ്യമങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ച് വലിയ കവറേജ് കൊടുക്കുകയും ചെയ്തു കഴിഞ്ഞിട്ടുണ്ട്.
ഡോക്ടർ ചെയ്ത ഇസ്സാമോഫോബിയ പ്രവൃത്തിയ്ക്ക് പത്മ പുരസ്കാരം കൊടുക്കുമോ എന്നറിയില്ല. നടപടികൾ ഒന്നും ഉണ്ടാവാൻ പോകുന്നില്ലെന്നും സി എൻ ജയരാജൻ പറഞ്ഞു.
സി എൻ ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വടക്കേ ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരെ ദുഷ്പ്രചാരണം നടത്തുന്നതിന് പ്രത്യേകിച്ച് സംഘപരിവാർ പട്ടമൊന്നും വേണ്ട.
പിന്നെയോ?
നാട്ടിൽ അൽപ്പം പ്രശസ്തനായ, വിദ്യാഭ്യാസമുള്ള, കാശുള്ളവനായാൽ മതി...
ഈയിടെ ഒരു സംഭവം ഡൽഹി എയർപോർട്ടിൽ നടന്നു...
ചിത്രത്തിൽ കാണുന്നയാളാണ് ഡോക്ടർ തുഷാർ മേത്ത...
ആൾ ഹരിയാനയിലെ ഗുരുഗ്രാമിൽ പേര് കേട്ട ഓർത്തോ പീഡിയാക് സർജൻ ആണ്....
ഇയാൾ കഴിഞ്ഞ ദിവസം ട്വീറ്ററിൽ ഒരു പോസ്റ്റ് ഇട്ടു....
ഇയാൾ ഡൽഹി എയർപോർട്ടിൽ സെക്യൂരിറ്റി ക്ലിയറൻസ് കഴിഞ്ഞ് സാധനങ്ങൾ തിരിച്ചെടുത്തു വെയ്ക്കുമ്പോൾ ഇയാളുടെ ആപ്പിൾ വാച്ച് കാണുന്നില്ലായിരുന്നുവെന്നും ഇക്കാര്യം സെക്യൂരിറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും അതിൽ എഴുതിയിട്ടുണ്ട്..
പെട്ടെന്ന് ഒരാളെ സംശയാസ്പദമായി നടന്നു പോകുന്നത് ഇയാൾ കണ്ടുവത്രെ...ആ ആളുടെ പിറകേ ചെന്ന് ബലമായി പോക്കറ്റിൽ കയ്യിട്ട് തന്റെ ആപ്പിൾ വാച്ച് കണ്ടെത്തിയ കാര്യം ഡോക്ടർ എഴുതിയിട്ടുണ്ട്...
ഒടുവിൽ വാച്ച് എടുത്തു എന്നു പറയുന്ന ആളുടെയും സഹായിയുടെയും പേരും ഡോക്ടർ പോസ്റ്റിൽ എഴുതിയിട്ടുണ്ട്...
രണ്ടും മുസ്ലീം പേരുകളാണ്....
ഇനിയാണ് കഥയുടെ ട്വിസ്റ്റ്....
ഈ പോസ്റ്റ് കണ്ട് ഡൽഹി എയർപോർട്ടും അവരുടെ സിഐഎസ്എഫും പരിശോധിച്ചു. അവർ സിസിടിവി പരിശോധിച്ചപ്പോൾ കണ്ടത് മറ്റൊന്നായിരുന്നു...
അവർ സിസിടിവി നോക്കുമ്പോൾ ഡോക്ടർ പറഞ്ഞ കാര്യങ്ങളുടെ ക്രമവും ദൃശ്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നില്ല. മാത്രമല്ല, ഡോക്ടറുടെ കയ്യിൽ വാച്ച് കിടക്കുന്നത് സിസിടിവിയിൽ നിന്ന് കാണുകയും ചെയ്യാമായിരുന്നു....!
ഈ വിവരമെല്ലാം ഡൽഹി എയർപോർട്ട് ട്വീറ്ററിൽ ഇട്ടിട്ടുണ്ട്. ഇത്തരം വേണ്ടാതീനങ്ങൾ പോസ്റ്റ് ചെയ്യരുതെന്ന താക്കീത് ഡൽഹി എയർപോർട്ട് സിഐഎസ്എഫ് നൽകിയിട്ടുമുണ്ട്....
കാര്യങ്ങൾ ഇത്രയുമായപ്പോൾ ഡോക്ടർ തന്റെ പോസ്റ്റ് പിൻവലിച്ചു....
ഇതാണ് സംഘബോധം വന്ന് വട്ടായാലുള്ള അവസ്ഥ.... ഇസ്ലാമോഫോബിയ അസ്ഥിയ്ക്ക് പിടിച്ചാൽ ഇതു പോലെ ബോധമില്ലായ്മ പലതും പറയും, ചെയ്യും... അതിന് സംഘപരിവാർ അംഗത്വ സർട്ടിഫിക്കറ്റ് വേണമെന്നൊന്നുമില്ല....
ഡോക്ടറുടെ പോസ്റ്റ് പിൻവലിച്ചാലും നിരവധി പേർ ഇത് കണ്ടു കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇന്ത്യാ ടുഡേ, ടൈംസ് നൌ തുടങ്ങിയ പല മുഖ്യധാരാ മാദ്ധ്യമങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ച് വലിയ കവറേജ് കൊടുക്കുകയും ചെയ്തു കഴിഞ്ഞിട്ടുണ്ട്....
ഡോക്ടർ ചെയ്ത ഇസ്സാമോഫോബിയ പ്രവൃത്തിയ്ക്ക് പത്മ പുരസ്കാരം കൊടുക്കുമോ എന്നറിയില്ല... നടപടികൾ ഒന്നും ഉണ്ടാവാൻ പോകുന്നില്ല...
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A tweet by Dr. Tushar Mehta regarding his lost Apple watch at Delhi airport triggered a controversy. It was later debunked after airport investigation and CCTV footage.
#DelhiAirport #Islamophobia #TusharMehta #CCTV #SocialMediaControversy #IndianNews