കാമുകിയെ കുത്തിക്കൊന്ന കേസില്‍ 16 വര്‍­ഷ­ത്തി­ന് ശേഷം മലയാളി അ­റസ്റ്റില്‍

 


ADVERTISEMENT

കാമുകിയെ കുത്തിക്കൊന്ന കേസില്‍ 16 വര്‍­ഷ­ത്തി­ന് ശേഷം മലയാളി അ­റസ്റ്റില്‍
ബാംഗ്ലൂര്‍: 16 വര്‍ഷം മുമ്പ് സഹപാഠിയായ കാമുകി­യെ ഹോ­സ്­റ്റ­ലില്‍ കുത്തിക്കൊന്ന കേസില്‍ മലയാളി അറസ്റ്റില്‍. തിരുവല്ല കിഴക്കനോതറ കുന്നത്തുമേക്കര രാജേഷ് കുമാര്‍ കൈമള്‍(40)ആണ് പോലീസ് പിടിയിലായത്. ദുബൈയില്‍ ജോലി ചെയ്യുന്ന ഇയാള്‍ ശബരിമല തീര്‍ത്ഥാടനത്തിന് നാട്ടിലെത്തിയപ്പോള്‍ ബാംഗ്ലൂര്‍ സപംഗി രാമന­ഗര പോലീസ് ഗുരുവാ­യൂ­രി­ലെത്തി അറസ്റ്റുചെയ്യുകയായിരു­ന്നു.

കാമുകി പൂജ ഖേറിനെ 1996 മാര്‍ച്ചില്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. റിച്ച് മണ്ട് സര്‍ക്കിളിന് സമീപം കന്ദന്‍ദാലെ കൃഷ്ണറാവു കോളജ് ഓഫ് മാ­നേജ്‌മെന്റില്‍ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. പൂജ മറ്റുള്ളവരുമായി പുലര്‍­ത്തുന്ന സൗഹൃദത്തെ ചൊല്ലി രാജേഷ് പല തവണ കലഹിച്ചിരു­ന്നു.

കോളജ് ദിനാഘോഷത്തിനിടെ ഇതിന്റെ പേരിലുണ്ടായ വഴക്കാണ് കൊലയില്‍ കലാശിച്ചത്. സെഷന്‍സ് കോടതി 2001­ല്‍ രാജേഷിനെ കുറ്റവിമുക്തനാക്കിയെങ്കിലും അപ്പീലില്‍ ഏഴുവര്‍ഷത്തിനുശേഷം ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. സെഷന്‍ കോടതി കുറ്റവിമുക്തനാക്കിയപ്പോള്‍ തന്നെ രാജേഷ് ദുബൈയിലേക്ക് കടന്നിരുന്നു. ഹൈക്കോടതി പല തവണ വാറന്റ് പുറപ്പെടുവിച്ചെങ്കിലും ഇയാള്‍ കൈപ്പറ്റിയില്ല. വിരലടയാളവും ബയോമെട്രിക് രേഖകളും പരിശോധിച്ചാണ് പോലീസ് ആളെ തിരിച്ചറിഞ്ഞ­ത്.
Keywords: Malayali, Thiruvalla, Police, Guruvayoor, Hostel, College, Court, Kvartha, Malayalam News, Malayalam Vartha, Love, Bangalore, National, Murder case,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia