ക്യാപ്റ്റന്‍ ലക്ഷ്മി ഹൃദയാഘാതത്തെതുടര്‍ന്ന് ഗുരുതരാവസ്ഥയില്‍
Jul 19, 2012, 16:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാണ്‍പൂര്‍: സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ കേണലായിരുന്ന ഡോ. ക്യാപ്റ്റന്‍ ലക്ഷ്മിയെ ഹൃദയാഘാതത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ അവശയായ ക്യാപ്റ്റന്‍ ലക്ഷ്മിക്ക് വ്യാഴാഴ്ചയാണ് ഹൃദയാഘാതമുണ്ടായത്.
ലക്ഷ്മിക്ക് മസ്തിഷ്കാഘാതം ഉണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഐഎന്‍.എയുടെ ഝാന്‍സി റാണി എന്ന പേരിലാണ് ക്യാപ്റ്റന്‍ ലക്ഷ്മി അറിയപ്പെട്ടിരുന്നത്. ഡോക്ടറായ ലക്ഷ്മി 1941ലാണ് ഐ.എന്‍.എയില്‍ ചേര്‍ന്നത്. സിപിഎം അനുഭാവിയായ ക്യാപ്റ്റന്‍ ലക്ഷ്മി മുന്‍പ് രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മല്‍സരിച്ചിട്ടുണ്ട്. 1998ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ഇവരെ ആദരിച്ചു.
മലയാളിയായ ക്യാപ്റ്റന്‍ ലക്ഷ്മി പാലക്കാട് പട്ടാമ്പിക്ക് സമീപം പ്രശസ്തമായ ആനക്കര തറവാട്ട് അംഗമാണ്. ഇവരുടെ മകള്‍ സുഭാഷിണി അലി പ്രശസ്ത സിനിമാ സംവിധായകന് മുസാഫിര്‍ അലിയുടെ ഭാര്യയായിരുന്നു. അനാരോഗ്യം കലശലായി അലട്ടുന്നതുവരെ ക്യാപ്റ്റന്‍ ലക്ഷ്മി കാന്‍പൂര്‍ നഗരത്തിലെ തന്റെ ക്ലിനിക്കില്‍ ചികിത്സതേടിയെത്തുന്ന രോഗികളുടെ ആശ്രയ കേന്ദ്രമായിരുന്നു.
ലക്ഷ്മിക്ക് മസ്തിഷ്കാഘാതം ഉണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഐഎന്‍.എയുടെ ഝാന്‍സി റാണി എന്ന പേരിലാണ് ക്യാപ്റ്റന്‍ ലക്ഷ്മി അറിയപ്പെട്ടിരുന്നത്. ഡോക്ടറായ ലക്ഷ്മി 1941ലാണ് ഐ.എന്‍.എയില്‍ ചേര്‍ന്നത്. സിപിഎം അനുഭാവിയായ ക്യാപ്റ്റന്‍ ലക്ഷ്മി മുന്‍പ് രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മല്‍സരിച്ചിട്ടുണ്ട്. 1998ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ഇവരെ ആദരിച്ചു.
മലയാളിയായ ക്യാപ്റ്റന്‍ ലക്ഷ്മി പാലക്കാട് പട്ടാമ്പിക്ക് സമീപം പ്രശസ്തമായ ആനക്കര തറവാട്ട് അംഗമാണ്. ഇവരുടെ മകള്‍ സുഭാഷിണി അലി പ്രശസ്ത സിനിമാ സംവിധായകന് മുസാഫിര്‍ അലിയുടെ ഭാര്യയായിരുന്നു. അനാരോഗ്യം കലശലായി അലട്ടുന്നതുവരെ ക്യാപ്റ്റന്‍ ലക്ഷ്മി കാന്‍പൂര്‍ നഗരത്തിലെ തന്റെ ക്ലിനിക്കില്‍ ചികിത്സതേടിയെത്തുന്ന രോഗികളുടെ ആശ്രയ കേന്ദ്രമായിരുന്നു.
Keywords: Kanpur, UP, Hospital, Malayalees, National, Lakshmi Sehgal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

