ADVERTISEMENT
മുംബൈ: ടിപി വധക്കേസിലെ കൊലയാളി ടി.കെ രജീഷുമായി അന്വേഷണസംഘം മുംബൈയിലെത്തി. ഇവിടെനിന്നുമാണ് അന്വേഷണസംഘം ടി.കെ രജീഷിനെ പിടികൂടിയത്. തെളിവെടുപ്പിനായിട്ടാണ് രജീഷുമായി പോലീസ് മുംബൈയിലെത്തിയത്. ഷോളാപൂര്‍ ജില്ലയിലെ സാഗോളയിലാണ് ആദ്യതെളിവെടുപ്പ്. അക്കലൂജിലും രജീഷിനെ തെളിവെടുപ്പിന് കൊണ്ടുപോകും.
മേയ് നാലിനാണ് റെവല്യൂഷനറി പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്‍ വെട്ടേറ്റ് മരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിപിഎം ഏരിയ കമ്മിറ്റികളിലെ നിരവധി പേരാണ് കേസില്‍ അറസ്റ്റിലായത്. ഏഴംഗ കൊലയാളി സംഘത്തിലെ 6 പേരെ ഇതിനകം പോലീസ് പിടികൂടി.
പ്രതിപട്ടികയില്‍ 33 പേരുവിവരങ്ങളാണ് ഉള്ളത്. ഇതിനിടെ സിപിഐഎം നേതാവ് കാരായി രാജന്റെ നിര്‍ദ്ദേശപ്രകാരമാണ് കൊലനടത്തിയതെന്ന് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയ മുഖ്യപ്രതി കൊടി സുനി മൊഴിനല്‍കി. ഇതോടെ ടിപി വധത്തില്‍ സിപിഐഎമ്മിന്റെ പങ്ക് കൂടുതല്‍ വ്യക്തമായി വരികയാണ്. എന്നാല്‍ കേസിലെ മുഖ്യ ആസൂത്രകനായ കുഞ്ഞനന്തനെ പിടികൂടാന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
മേയ് നാലിനാണ് റെവല്യൂഷനറി പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്‍ വെട്ടേറ്റ് മരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിപിഎം ഏരിയ കമ്മിറ്റികളിലെ നിരവധി പേരാണ് കേസില്‍ അറസ്റ്റിലായത്. ഏഴംഗ കൊലയാളി സംഘത്തിലെ 6 പേരെ ഇതിനകം പോലീസ് പിടികൂടി.
പ്രതിപട്ടികയില്‍ 33 പേരുവിവരങ്ങളാണ് ഉള്ളത്. ഇതിനിടെ സിപിഐഎം നേതാവ് കാരായി രാജന്റെ നിര്‍ദ്ദേശപ്രകാരമാണ് കൊലനടത്തിയതെന്ന് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയ മുഖ്യപ്രതി കൊടി സുനി മൊഴിനല്‍കി. ഇതോടെ ടിപി വധത്തില്‍ സിപിഐഎമ്മിന്റെ പങ്ക് കൂടുതല്‍ വ്യക്തമായി വരികയാണ്. എന്നാല്‍ കേസിലെ മുഖ്യ ആസൂത്രകനായ കുഞ്ഞനന്തനെ പിടികൂടാന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
Keywords: Mumbai, National, Police, T.P Chandrasekhar Murder Case, Police

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.