ആര്.എസ്.എസിന്റെ ട്രൗസറണിഞ്ഞ് കര്‍ണാടക മന്ത്രി പുതിയ വിവാദത്തില്‍
Jul 23, 2012, 13:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചിക്കമാംഗ്ലൂര്‍ : ആര്.എസ്.എസിന്റെ ട്രൗസറണിഞ്ഞ് സൈക്കിളില്‍ സഞ്ചരിച്ച് കര്‍ണാടക മന്ത്രി പുതിയ വിവാദ കുരുക്കിലായി. കര്‍ണാടക ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.ടി രവിയാണ് ആര്.എസ്.എസ് ചിക്കമാംഗ്ലൂരില്‍ സംഘടിപ്പിച്ച റൂട്ട് മാര്‍ച്ചിന് മുമ്പില്‍ ട്രൗസറും ടീഷര്‍ട്ടുമണിഞ്ഞ് പൈലറ്റായി സൈക്കിളില്‍ സഞ്ചരിച്ചത്.
ദക്ഷിണ കര്‍ണാടക ജില്ലയുടെ ചുമതല കൂടി വഹിക്കുന്ന മന്ത്രി കൂടിയാണ് സി.ടി. രവി. കടുത്ത യെദ്യൂരപ്പ പക്ഷക്കാരനുമാണ്. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ ന്യൂനപക്ഷ മതസ്ഥര്ക്കെതിരാണെന്ന പ്രചാരണം നിലനില്ക്കവേയാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ സംശയത്തോടെ വിക്ഷിക്കുന്ന ആര്.എസ്.എസിന്റെ കുപ്പായമണിഞ്ഞ് സംസ്ഥാനത്തെ പ്രധാന മന്ത്രി റൂട്ട് മാര്‍ച്ചില്‍ അണിനിരന്നത്.
മന്ത്രി രവിയുടെ ഈ നടപടി ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാലംഘനവുമാണെന്ന് ഇതിനകം വിമര്‍ശനവുമുയര്‍ന്നു. ഒരു പ്രത്യേക വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്ന നയം തുടരുന്ന ആര്.എസ്.എസ് പോലുള്ള സംഘടനകളുടെ ചടങ്ങുകളില്‍ മന്ത്രിമാര്‍ സംബന്ധിക്കുന്നത് അനുചിതമാണെന്നാണ് പൊതു വിലയിരുത്തല്‍.
കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഒരു ജില്ലാ കലക്ടറെയും ജില്ലാ പോലീസ് സൂപ്രണ്ടിനെയും ഹിന്ദുസമാജോത്സവത്തില്‍ പങ്കെടുപ്പിച്ച വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് മന്ത്രി രവിയുടെ പുതിയ നടപടി.
ദക്ഷിണ കര്‍ണാടക ജില്ലയുടെ ചുമതല കൂടി വഹിക്കുന്ന മന്ത്രി കൂടിയാണ് സി.ടി. രവി. കടുത്ത യെദ്യൂരപ്പ പക്ഷക്കാരനുമാണ്. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ ന്യൂനപക്ഷ മതസ്ഥര്ക്കെതിരാണെന്ന പ്രചാരണം നിലനില്ക്കവേയാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ സംശയത്തോടെ വിക്ഷിക്കുന്ന ആര്.എസ്.എസിന്റെ കുപ്പായമണിഞ്ഞ് സംസ്ഥാനത്തെ പ്രധാന മന്ത്രി റൂട്ട് മാര്‍ച്ചില്‍ അണിനിരന്നത്.
മന്ത്രി രവിയുടെ ഈ നടപടി ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാലംഘനവുമാണെന്ന് ഇതിനകം വിമര്‍ശനവുമുയര്‍ന്നു. ഒരു പ്രത്യേക വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്ന നയം തുടരുന്ന ആര്.എസ്.എസ് പോലുള്ള സംഘടനകളുടെ ചടങ്ങുകളില്‍ മന്ത്രിമാര്‍ സംബന്ധിക്കുന്നത് അനുചിതമാണെന്നാണ് പൊതു വിലയിരുത്തല്‍.
കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഒരു ജില്ലാ കലക്ടറെയും ജില്ലാ പോലീസ് സൂപ്രണ്ടിനെയും ഹിന്ദുസമാജോത്സവത്തില്‍ പങ്കെടുപ്പിച്ച വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് മന്ത്രി രവിയുടെ പുതിയ നടപടി.
Keywords: RSS, Karnataka, Minister, National, C.T. Ravi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

