Rajastan | രാജസ്താനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കരൺപൂർ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പുതിയ സർക്കാരിലെ മന്ത്രി തോറ്റു; കോൺഗ്രസിന് തകർപ്പൻ ജയം
                                                 Jan 8, 2024, 13:17 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            ജയ്പൂർ: (KVARTHA) രാജസ്താനിലെ ശ്രീഗംഗാനഗർ ജില്ലയിലെ കരൺപൂർ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. കോൺഗ്രസിന്റെ രൂപീന്ദർ സിംഗ് കുന്നാർ സംസ്ഥാന മന്ത്രി സുരേന്ദ്ര സിങ്ങിനെ പരാജയപ്പെടുത്തി. 12570 വോട്ടിനാണ് കോൺഗ്രസ് വിജയിച്ചത്. ജനുവരി അഞ്ചിനാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്.  
 
 
  
 
അടുത്തിടെ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കരൺപൂർ മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നിരുന്നില്ല. കോൺഗ്രസ് സ്ഥാനാർഥിയും അന്നത്തെ എംഎൽഎയുമായ ഗുർമീത് സിംഗ് കൂനാറിന്റെ മരണത്തെ തുടർന്നാണ് ഈ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. തുടർന്ന് കൂനറിന്റെ മകൻ രൂപീന്ദർ സിങ്ങിനെയാണ് കോൺഗ്രസ് മത്സരിപ്പിച്ചത്.
 
 
199 സീറ്റുകളിൽ 115 സീറ്റുകൾ നേടിയ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ സുരേന്ദ്ര പാൽ സിംഗ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ അദ്ദേഹം എംഎൽഎ ആയിരുന്നില്ല. നിയമം അനുസരിച്ച് ആറ് മാസത്തിനകം നിയമസഭാ അംഗമായില്ലെങ്കിൽ മന്ത്രിയായി തുടരാനാവില്ല. തോൽവിയോടെ അദ്ദേഹം മന്ത്രിസ്ഥാനം ഒഴിയുമെന്നാണ് കരുതുന്നത്.
 
 
Keywords: News, National, Jaipur, Karanpur, Result, Congress, Rajasthan, BJP, Politics, Assembly Election, Karanpur election Result: Congress Wins Rajasthan Seat As BJP`s Ministerial Candidate Faces Poll Drubbing.
< !- START disable copy paste -->
 
                                        അടുത്തിടെ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കരൺപൂർ മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നിരുന്നില്ല. കോൺഗ്രസ് സ്ഥാനാർഥിയും അന്നത്തെ എംഎൽഎയുമായ ഗുർമീത് സിംഗ് കൂനാറിന്റെ മരണത്തെ തുടർന്നാണ് ഈ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. തുടർന്ന് കൂനറിന്റെ മകൻ രൂപീന്ദർ സിങ്ങിനെയാണ് കോൺഗ്രസ് മത്സരിപ്പിച്ചത്.
199 സീറ്റുകളിൽ 115 സീറ്റുകൾ നേടിയ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ സുരേന്ദ്ര പാൽ സിംഗ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ അദ്ദേഹം എംഎൽഎ ആയിരുന്നില്ല. നിയമം അനുസരിച്ച് ആറ് മാസത്തിനകം നിയമസഭാ അംഗമായില്ലെങ്കിൽ മന്ത്രിയായി തുടരാനാവില്ല. തോൽവിയോടെ അദ്ദേഹം മന്ത്രിസ്ഥാനം ഒഴിയുമെന്നാണ് കരുതുന്നത്.
Keywords: News, National, Jaipur, Karanpur, Result, Congress, Rajasthan, BJP, Politics, Assembly Election, Karanpur election Result: Congress Wins Rajasthan Seat As BJP`s Ministerial Candidate Faces Poll Drubbing.
< !- START disable copy paste -->
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
