Assembly membership cancelled | ഖനന പാട്ടക്കേസ്: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാ അംഗത്വം റദ്ദാക്കി; ഗവര്‍ണറോട് അഭിപ്രായം തേടി തെരഞ്ഞെടുപ്പ് കമിഷന്‍
Aug 25, 2022, 12:52 IST
റാഞ്ചി: (www.kvartha.com) ഖനന പാട്ടക്കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാ അംഗത്വം റദ്ദാക്കി. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ രമേഷ് ബെയ്സിനോട് തെരഞ്ഞെടുപ്പ് കമിഷന്‍ അഭിപ്രായം തേടി. ഇതോടെ മുഖ്യമന്ത്രി ഹേമന്ത് സോറനെ എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കാനും ഖനന പാട്ടക്കരാര്‍ നീട്ടിയെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തി.
ഇതോടെ ഹേമന്ത് സോറൻ മുഖ്യമന്ത്രി പദം രാജിവച്ചേക്കുമെന്നാണ് സൂചന. ബിജെപിയുടെ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 9എ വകുപ്പു പ്രകാരമാണ് തീരുമാനം. .
എന്നാല്‍, സോറന്‍ ലംഘിച്ചുവെന്ന് ആരോപിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് നിയമത്തിലെ വ്യവസ്ഥകള്‍ കേസില്‍ ബാധകമല്ലെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയോട് അടുപ്പമുള്ളവര്‍ തെരഞ്ഞെടുപ്പ് സമിതിക്ക് മുമ്പാകെ വാദിച്ചിരുന്നു.
ആഗസ്ത് 12 ന്, സോറന്റെ നിയമസംഘവും ഹര്‍ജിക്കാരായ ബി ജെ പിയും തെരഞ്ഞെടുപ്പ് കമിഷനുമുമ്പാകെ നടത്തിയ വാദങ്ങള്‍ അവസാനിപ്പിച്ചു. അതിനുശേഷം ആഗസ്ത് 18-ന് ഇരുവിഭാഗവും തങ്ങളുടെ രേഖാമൂലമുള്ള നിവേദനങ്ങള്‍ പോളിംഗ് പാനലിന് സമര്‍പ്പിച്ചു.
ഭരണഘടനയുടെ ആര്‍ടികിള്‍ 192 പ്രകാരം, സംസ്ഥാനത്തെ നിയമസഭയിലെ ഒരു അംഗം ഏതെങ്കിലും തരത്തിലുള്ള അയോഗ്യതയ്ക്ക് വിധേയനായിട്ടുണ്ടോ എന്നതിനെക്കുറിച്ച് എന്തെങ്കിലും പരാതി ഉയര്‍ന്നാല്‍, അക്കാര്യം ഗവര്‍ണര്‍ക്ക് മുന്നില്‍ എത്തും. ഗവര്‍ണറുടെ തീരുമാനം അന്തിമമായിരിക്കും. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ്, ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് കമിഷന്റെ അഭിപ്രായം തേടുകയും അതിനനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യും.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 'സര്‍കാര്‍ കരാറുകള്‍ക്കുള്ള അയോഗ്യത' സംബന്ധിച്ച 9 എ വകുപ്പിന് കീഴില്‍ കേസുകള്‍ ഉള്‍പെടുന്നില്ലെന്ന് സോറന്റെ അഭിഭാഷകന്‍ വാദത്തിനിടെ പറഞ്ഞു.
'ഏകദേശം രണ്ട് മണിക്കൂറോളം വാദം തുടര്‍ന്നു. പിന്നീട് വിഷയത്തില്‍ പുനരവലോകനം നടത്തി ഇത് താല്‍പര്യ വിരുദ്ധ വിഷയമാണെന്ന് ചൂണ്ടിക്കാട്ടി. കേസ് ഉള്‍ക്കൊള്ളുന്ന സുപ്രീം കോടതിയുടെ നിരവധി വിധിന്യായങ്ങള്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് ബിജെപിയുടെ അഭിഭാഷകന്‍ കുമാര്‍ ഹര്‍ഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആഗസ്റ്റ് 12ന് തെരഞ്ഞെടുപ്പ് കമിഷന്‍ വാദം കേട്ടുവെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത ഖനി അലോട്‌മെന്റ് വിവാദത്തിലാണ് തെരഞ്ഞെടുപ്പ് കമിഷന്റെ തീരുമാനം. ഖനനത്തിന് അനുമതി നല്‍കിയതില്‍ അഴിമതി നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഹേമന്ത് സോറനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമിഷന്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചത്.
2021 ജൂലൈയില്‍ റാഞ്ചിയിലെ അംഗാര ബ്ലോകില്‍ 88 സെന്റ് ഭൂമിയില്‍ കല്ല് ഖനനത്തിന് ഖനനവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനുമതി നല്‍കിയെന്നാണ് ബിജെപിയുടെ ആരോപണം. കല്ല് ഖനനത്തിന് അനുമതി നല്‍കിയത് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് ആരോപണം. കോണ്‍ഗ്രസും സോറന്റെ പാര്‍ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ചയും ചേര്‍ന്നാണ് ഇപ്പോള്‍ ജാര്‍ഖണ്ഡ് ഭരിക്കുന്നത്.
ഇതോടെ ഹേമന്ത് സോറൻ മുഖ്യമന്ത്രി പദം രാജിവച്ചേക്കുമെന്നാണ് സൂചന. ബിജെപിയുടെ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 9എ വകുപ്പു പ്രകാരമാണ് തീരുമാനം. .
വെള്ളിയാഴ്ച രാവിലെ മുദ്രവച്ച കവറിലാണ് ജാര്‍ഖണ്ഡ് രാജ്ഭവനിലേക്ക് ഗവര്‍ണറുടെ അഭിപ്രായം തേടി നോടിസ് അയച്ചത്. ബെയ്സ് ഉടന്‍ ഇക്കാര്യത്തില്‍ അഭിപ്രായം പ്രഖ്യാപിക്കും. ഇക്കാര്യം അദ്ദേഹം തെരഞ്ഞെടുപ്പ് സമിതിയുമായി ചര്‍ച ചെയ്തിരുന്നു.
എന്നാല്‍, സോറന്‍ ലംഘിച്ചുവെന്ന് ആരോപിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് നിയമത്തിലെ വ്യവസ്ഥകള്‍ കേസില്‍ ബാധകമല്ലെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയോട് അടുപ്പമുള്ളവര്‍ തെരഞ്ഞെടുപ്പ് സമിതിക്ക് മുമ്പാകെ വാദിച്ചിരുന്നു.
ആഗസ്ത് 12 ന്, സോറന്റെ നിയമസംഘവും ഹര്‍ജിക്കാരായ ബി ജെ പിയും തെരഞ്ഞെടുപ്പ് കമിഷനുമുമ്പാകെ നടത്തിയ വാദങ്ങള്‍ അവസാനിപ്പിച്ചു. അതിനുശേഷം ആഗസ്ത് 18-ന് ഇരുവിഭാഗവും തങ്ങളുടെ രേഖാമൂലമുള്ള നിവേദനങ്ങള്‍ പോളിംഗ് പാനലിന് സമര്‍പ്പിച്ചു.
ഭരണഘടനയുടെ ആര്‍ടികിള്‍ 192 പ്രകാരം, സംസ്ഥാനത്തെ നിയമസഭയിലെ ഒരു അംഗം ഏതെങ്കിലും തരത്തിലുള്ള അയോഗ്യതയ്ക്ക് വിധേയനായിട്ടുണ്ടോ എന്നതിനെക്കുറിച്ച് എന്തെങ്കിലും പരാതി ഉയര്‍ന്നാല്‍, അക്കാര്യം ഗവര്‍ണര്‍ക്ക് മുന്നില്‍ എത്തും. ഗവര്‍ണറുടെ തീരുമാനം അന്തിമമായിരിക്കും. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ്, ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് കമിഷന്റെ അഭിപ്രായം തേടുകയും അതിനനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യും.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 'സര്‍കാര്‍ കരാറുകള്‍ക്കുള്ള അയോഗ്യത' സംബന്ധിച്ച 9 എ വകുപ്പിന് കീഴില്‍ കേസുകള്‍ ഉള്‍പെടുന്നില്ലെന്ന് സോറന്റെ അഭിഭാഷകന്‍ വാദത്തിനിടെ പറഞ്ഞു.
'ഏകദേശം രണ്ട് മണിക്കൂറോളം വാദം തുടര്‍ന്നു. പിന്നീട് വിഷയത്തില്‍ പുനരവലോകനം നടത്തി ഇത് താല്‍പര്യ വിരുദ്ധ വിഷയമാണെന്ന് ചൂണ്ടിക്കാട്ടി. കേസ് ഉള്‍ക്കൊള്ളുന്ന സുപ്രീം കോടതിയുടെ നിരവധി വിധിന്യായങ്ങള്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് ബിജെപിയുടെ അഭിഭാഷകന്‍ കുമാര്‍ ഹര്‍ഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആഗസ്റ്റ് 12ന് തെരഞ്ഞെടുപ്പ് കമിഷന്‍ വാദം കേട്ടുവെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത ഖനി അലോട്‌മെന്റ് വിവാദത്തിലാണ് തെരഞ്ഞെടുപ്പ് കമിഷന്റെ തീരുമാനം. ഖനനത്തിന് അനുമതി നല്‍കിയതില്‍ അഴിമതി നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഹേമന്ത് സോറനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമിഷന്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചത്.
2021 ജൂലൈയില്‍ റാഞ്ചിയിലെ അംഗാര ബ്ലോകില്‍ 88 സെന്റ് ഭൂമിയില്‍ കല്ല് ഖനനത്തിന് ഖനനവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനുമതി നല്‍കിയെന്നാണ് ബിജെപിയുടെ ആരോപണം. കല്ല് ഖനനത്തിന് അനുമതി നല്‍കിയത് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് ആരോപണം. കോണ്‍ഗ്രസും സോറന്റെ പാര്‍ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ചയും ചേര്‍ന്നാണ് ഇപ്പോള്‍ ജാര്‍ഖണ്ഡ് ഭരിക്കുന്നത്.
Keywords: Jharkhand CM Hemant Soren's Assembly membership cancelled, Governor to pronounce opinion shortly, Jharkhand, News, Politics, Governor, MLA, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.