Opposition Meet | ബിജെപിക്കെതിരെ ബെംഗ്ളൂറിൽ ഒറ്റക്കെട്ടായി പ്രതിപക്ഷം; 24 പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിന്; ജനതാദൾ (സെക്കുലർ) പങ്കെടുക്കില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ളുറു: (www.kvartha.com) തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ബെംഗ്ളൂറിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ജനതാദൾ (സെക്കുലർ) പങ്കെടുക്കില്ല. നഗരത്തിലെ താജ് വെസ്റ്റ് എൻഡ് ഹോട്ടലിലാണ് യോഗം ചേരുന്നത്. കോൺഗ്രസുമായി ഒരിക്കലും കൂട്ടുകൂടില്ലെന്ന് ജെഡി(എസ്) നേതാക്കളായ എച്ച്‌ഡി കുമാരസ്വാമിയും എച്ച്‌ഡി ദേവഗൗഡയും കഴിഞ്ഞ ഏതാനും ആഴ്ചകളായി വ്യക്തമാക്കിയ സാഹചര്യത്തിൽ ജെഡി(എസ്)നെ ക്ഷണിച്ചത് കൊണ്ട് ഒരു ഫലവും ഉണ്ടാകില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

Opposition Meet | ബിജെപിക്കെതിരെ ബെംഗ്ളൂറിൽ ഒറ്റക്കെട്ടായി പ്രതിപക്ഷം; 24 പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിന്; ജനതാദൾ (സെക്കുലർ) പങ്കെടുക്കില്ല

ബിജെപിയും ജെഡിഎസും തമ്മിൽ സഖ്യത്തിന് സാധ്യതയുണ്ടെന്ന് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച സൂചിപ്പിച്ചിരുന്നു. ഞങ്ങളുടെ ഹൈക്കമാൻഡും മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയും തമ്മിലാണ് ചർച്ച. നേരത്തെ മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി തന്റെ വികാരം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കും, അടുത്ത രാഷ്ട്രീയ വികസനം യോഗത്തിന്റെ ഫലത്തെ ആശ്രയിച്ചിരിക്കുമെന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞു. എൻ ഡി എ യിൽ ചേരുന്നത് സംബന്ധിച്ച് മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി ഉടൻ ഡെൽഹി സന്ദർശിക്കുമെന്നാണ് സൂചന.

24 പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. അതാത് പാർട്ടികളുടെ ഉന്നത നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഏതാനും പാർട്ടികൾ ഒഴികെ രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളും യോഗത്തിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ ബെംഗ്ളൂറിൽ മാധ്യമങ്ങളോട് പറഞ്ഞു. മികച്ച തുടക്കത്തിനായി പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എച്ച്‌ഡി കുമാരസ്വാമിയെ ശിവകുമാർ വിമർശിക്കുകയും ചെയ്തു. ബിജെപിക്കെതിരെ പോരാടാൻ അദ്ദേഹത്തിന് ശരിക്കും താൽപ്പര്യമുണ്ടെങ്കിൽ, ഞങ്ങൾ അത് അജണ്ടയിൽ ചർച്ച ചെയ്യുമെന്ന് ഡികെ ശിവകുമാർ വ്യക്തമാക്കി.

ഈ യോഗം ഒരു പാർട്ടിയുടേതുമല്ല. പല വിധത്തിലുള്ള പ്രശ്‌നങ്ങൾ നേരിടുന്ന 140 കോടി ജനങ്ങളുടെ ഭാവി തീരുമാനിക്കുന്ന, രാജ്യത്തിന്റെ മുഖച്ഛായ മാറ്റുന്ന യോഗമാണിതെന്ന് ഡി കെ ശിവകുമാർ കൂട്ടിച്ചേർത്തു. എല്ലാ പാർട്ടികളും ഐക്യത്തിന്റെ ആവേശത്തിൽ മുന്നേറുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തുടനീളം വ്യാപിക്കും. 2024ൽ രാജ്യത്തെ ജനങ്ങൾ അധികാരം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

പങ്കെടുക്കുന്ന പാർട്ടികൾ

1. കോൺഗ്രസ്
2. തൃണമൂൽ കോൺഗ്രസ്
3. സിപിഐ
4. സിപിഎം
5. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി)
6. ജനതാദൾ (യുണൈറ്റഡ്)
7. ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ)
8. ആം ആദ്മി പാർട്ടി (എഎപി)
9. ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം)
10. ശിവസേന (യുബിടി)
11. രാഷ്ട്രീയ ജനതാദൾ (ആർജെഡി)
12. സമാജ്‌വാദി പാർട്ടി (എസ്‌പി)
13. നാഷണൽ കോൺഫറൻസ്
14. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി)
15. സിപിഐ (എംഎൽ.)
16. രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി)
17. മുസ്ലിം ലീഗ്
18. കേരള കോൺഗ്രസ് (എം)
19. മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ)
20. വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ)
21. ആർഎസ്പി
22. കേരള കോൺഗ്രസ്
23. കൊങ്ങുനാട് മക്കൾ ദേശിയ കച്ചി (കെഎംഡികെ)
24. ഫോർവേഡ് ബ്ലോക്ക്

Keywords: News, National, JD(S), Karnataka, BJP, NDA, Basavaraj Bommai,   JD(S) not part of opposition meet in Bengaluru.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia