Vasistha Narayan Singh | ഇന്ത്യയിലെ പ്രതിഭാശാലിയായ ഗണിത ശാസ്ത്രജ്ഞന്‍, ഐഐടിയിലും നാസയിലും ജോലി, അപ്രതീക്ഷിതമായ തിരോധാനം: വസിഷ്ഠ നാരായണ്‍ സിംഗിന് സംഭവിച്ചതെന്ത്?
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മരണാനന്തരം പത്മശ്രീ നല്‍കി ആദരിക്കപ്പെട്ടു
(KVARTHA) മനോഹരമായ ഭൂപ്രകൃതിയാല്‍ സമ്പന്നമായ ബീഹാറിന്റെ മടിത്തട്ടില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനായി മാറിയ വ്യക്തിയാണ് വസിഷ്ഠ നാരായണ്‍ സിംഗ് (Vasistha Narayan Singh). പക്ഷെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായ അപ്രതീക്ഷിതമായ ഒരു വഴിത്തിരിവ് (Unexpected Turn) അദ്ദേഹത്തിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചു. എന്നാല്‍ ഈ ഒരു മാറ്റം (Change) ഇന്ത്യന്‍ ജനതയില്‍ പലരിലും ഞെട്ടല്‍ സൃഷ്ടിച്ചു. എന്തായിരുന്നു വസിഷ്ഠ നാരായണ്‍ സിംഗിന് സംഭവിച്ചത്?
1946-ല്‍ ബീഹാറിലെ ബസന്ത്പൂരില ഒരു ചെറിയ ഗ്രാമത്തിലായിരുന്നു വസിഷ്ഠ നാരായണ്‍ സിംഗിന്റെ ജനനം. വളര്‍ച്ചയുടെ തുടക്കം മുതലേ അദ്ദേഹം ഒരു മഹാപ്രതിഭയായിട്ടാണ് ഉയര്‍ന്നുവന്നത്. ബിഎസ്സി (B.Sc), എംഎസ്സി (M.Sc) പരീക്ഷകളില്‍ തുടര്‍ച്ചയായി ഒന്നാമതെത്തിയ അദ്ദേഹം പഠനത്തില്‍ തന്റെ അത്യുജ്ജ്വല പ്രകടനം കാഴ്ചവച്ചു. തുടര്‍ന്ന് നാസ (NASA), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാല (UC Berkeley) എന്നിവയുള്‍പ്പെടെ ലോകത്തിലെ ഏറ്റവും ആദരണീയമായ ചില സ്ഥാപനങ്ങളുമായി സഹകരിക്കാന്‍ ഈ മിടുക്ക് (Genius) അദ്ദേഹത്തെ പ്രാപ്തനാക്കി.
ഝാര്‍ഖണ്ഡിലെ നെതര്‍ഹട്ട് സ്‌കൂളില്‍ (Netarhat School) നിന്ന് ആരംഭിച്ച അദ്ദേഹത്തിന്റെ യാത്ര പട്ന സയന്‍സ് കോളേജില്‍ (Patna Science College) തുടര്‍ന്നു, അവിടെ ഗണിതശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ അസാധാരണ കഴിവുകള്‍ (Exceptional Skills) അധ്യാപകരുടെ ശ്രദ്ധ പിടിച്ചുപറ്റി. കോളേജ് പ്രിന്‍സിപ്പലിന്റെ പിന്തുണ (Support) അദ്ദേഹത്തെ ആദ്യകാല അക്കാദമിക് വിജയത്തിലേക്ക് നയിച്ചു, 1969-ല്‍ അദ്ദേഹം പിഎച്ച്ഡി (Ph.D) നേടി. അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ പ്രൊഫ. ജോണ്‍ എല്‍. കെല്ലി (Prof. John L. Kelly) ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തങ്ങളെ (Einstein's Theories) പോലും വെല്ലുവിളിച്ച് ആഗോള അംഗീകാരം നേടിയ ബെര്‍ക്ക്ലിയില്‍ (Berkeley) അദ്ദേഹത്തിന്റെ പഠനം കൂടുതല്‍ മികച്ചതാക്കാന്‍ സൗകര്യമൊരുക്കികൊടുത്തു. അപ്പോളോ പ്രോഗ്രാം (Apollo Program) ഉള്‍പ്പെടെയുള്ള നിര്‍ണായക ദൗത്യങ്ങളില്‍ നാസയ്ക്ക് (NASA) അദ്ദേഹം നല്‍കിയ സംഭാവനകള്‍ ലോകമെമ്പാടും പ്രശംസിക്കപ്പെട്ടു.
തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ വസിഷ്ഠ ഐഐടി കാന്‍പൂര്‍ (IIT Kanpur), ടിഐഎഫ്ആര്‍ മുംബൈ (TIFR Mumbai), ഐഎസ്‌ഐ കൊല്‍ക്കത്ത (ISI Kolkata) തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളില്‍ പഠിപ്പിച്ചു. അങ്ങനെയിരിക്കെയാണ് സ്‌കീസോഫ്രീനിയ (Schizophrenia) എന്ന മാനിസകരോഗം (Mental Illness) അദ്ദേഹത്തിന്റെ ഭാവിയെ തച്ചുടച്ചുകൊണ്ട് രംഗപ്രവേശനം നടത്തിയത്. ഈ മാനസിക രോഗം (Mental Disorder) അദ്ദേഹത്തിന്റെ തൊഴില്‍പരമായ തകര്‍ച്ച (Career Collapse), സ്ഥാപനവല്‍ക്കരണം (Institutionalization), വിവാഹമോചനം (Divorce) ഉള്‍പ്പെടെ വ്യക്തിപരമായ ആഘാതത്തിനും കാരണമായി. പിന്നാലെ ഒരു ട്രെയിന്‍ യാത്രയ്ക്കിടെ (Train Journey) ഉണ്ടായ അദ്ദേഹത്തിന്റെ ദാരുണമായ തിരോധാനം (Mysterious Disappearance) ഏറെ ദുരൂഹതകള്‍ വര്‍ദ്ധിപ്പിച്ചു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ (Investigation) അദ്ദേഹത്തെ സ്വന്തം ഗ്രാമത്തില്‍ അവശനായി ജീവിക്കുന്നതായി കണ്ടെത്തി.
ഇതിനുശേഷം നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ (Actor Shatrughan Sinha) പിന്തുണയോടെ വസിഷ്ഠ ബെംഗളൂരു നിംഹാന്‍സ് (NIMHANS Bengaluru), ഐഎച്ച്ബിഎഎസ് ഡല്‍ഹി (IHBAS Delhi) എന്നിവിടങ്ങളില്‍ ചികിത്സ തേടി. ഈ ശ്രമങ്ങള്‍ക്കിടയിലും (Attempts) അദ്ദേഹത്തിന്റെ ആരോഗ്യസംരക്ഷണം (Health Care) ദുര്‍ബലമായി തന്നെ തുടർന്നു. ഒടുവില്‍, അദ്ദേഹം ബിഎന്‍എംയു മധേപൂരില്‍ (BNMU Madhepura) അദ്ധ്യാപനം പുനരാരംഭിച്ചു, പക്ഷേ അവിടെയും അദ്ദേഹത്തിന്റെ ഭൂതകാലം (Past) ഒരു നിഴലുപോലെ കൂടെയുണ്ടായിരുന്നു.
സമാനതകളില്ലാത്ത പ്രതിഭയുടെയും അഗാധമായ ദുരന്തത്തിന്റെയും (Unmatched Genius and Profound Tragedy) സമന്വയമായ വസിഷ്ഠ നാരായണ്‍ സിങ്ങിന്റെ ജീവിതം ഒടുവില്‍ 2019 നവംബര്‍ 14-ന് 72-ാം വയസ്സില്‍ (November 14, 2019 at the age of 72) അവസാനിച്ചു. മരണാനന്തരം പത്മശ്രീ (Padma Shri) നല്‍കി ആദരിക്കപ്പെട്ട അദ്ദേഹത്തിന്റെ പൈതൃകം, തിളക്കത്തിനും ദുര്‍ബലതയ്ക്കും ഇടയിലുള്ള സൂക്ഷ്മരേഖയുടെ (Fine Line) ഉജ്ജ്വലമായ ഓര്‍മ്മപ്പെടുത്തലായി ഇന്നും തുടരുന്നു.
