Booker Prize | ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബുകര്‍ സമ്മാനത്തിനുള്ള പട്ടികയില്‍ ഇടം നേടി പെരുമാള്‍ മുരുകന്റെ 'പൈര്‍'

 


ചെന്നൈ: (www.kvartha.com) ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബുകര്‍ സമ്മാനത്തിനുള്ള പട്ടികയില്‍ ഇടം നേടി തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകന്റെ 'പൈര്‍' (pyre) എന്ന നോവല്‍. ഇത് ആദ്യമായാണ് ബുകര്‍ സമ്മാനത്തിനായി ഒരു തമിഴ് നോവല്‍ പരിഗണിക്കുന്നത്. 1980-കളിലെ തമിഴ്നാട്ടിലെ ഗ്രാമീണ പശ്ചാത്തലത്തില്‍, സാമൂഹിക വിവേചനത്തിനെതിരെയുള്ള യുവ പ്രണയത്തിന്റെ കഥയാണിത്. ദുരഭിമാനക്കൊലയാണ് 'പൈര്‍' പറയുന്നത്.

2013-ല്‍ തമിഴില്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ അനിരുദ്ധന്‍ വാസുദേവനാണ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. ബുകര്‍ സമ്മാന പട്ടികയില്‍ ഇടം നേടി വിവരമറിഞ്ഞ പെരുമാള്‍ മുരുകന്റെ വാര്‍ത്തയോട് പ്രതികരിച്ചത് ഇങ്ങനെ:

Booker Prize | ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബുകര്‍ സമ്മാനത്തിനുള്ള പട്ടികയില്‍ ഇടം നേടി പെരുമാള്‍ മുരുകന്റെ 'പൈര്‍'

ഈ വാര്‍ത്ത ഞാനറിഞ്ഞിട്ടേയുള്ളൂ. ഞാന്‍ വളരെ സന്തോഷവാനാണ്, ഇത് എന്റെ എഴുത്തിനുള്ള വലിയ സ്വീകാര്യതയാണ്. ദുരഭിമാനക്കൊലയാണ് 'പൈര്‍' കൈകാര്യം ചെയ്യുന്നത്. ദുരഭിമാനക്കൊല നമ്മുടെ രാജ്യത്ത് വളരെ വലിയ വിഷയമാണ്, ഈ അംഗീകാരത്തിന് ശേഷം കൂടുതല്‍ ആളുകള്‍ ഈ വിഷയത്തെക്കുറിച്ച് അറിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു .

'ഈ വര്‍ഷത്തെ ബുകര്‍ സമ്മാന പട്ടികയില്‍ 13 പുസ്തകങ്ങളാണുള്ളത്. ഇവയില്‍ 11 ഭാഷകളില്‍ നിന്ന് വിവര്‍ത്തനം ചെയ്ത കൃതികളുണ്ട്. ലോകമെമ്പാടുമുള്ള 12 രാജ്യങ്ങളില്‍ നിന്നുള്ള കൃതികള്‍ ഇവയിലുള്‍പ്പെടുന്നു.

Keywords:  Indian author Perumal Murugan makes it to International Booker Prize 2023 Longlist, Chennai, News, Award, National, Writer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia