ഈ വര്‍ഷം മുതല്‍ പൗരന്മാര്‍ക്ക് ഇ-പാസ്പോര്‍ട് നല്‍കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍
Apr 7, 2022, 21:26 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 06.04.2022) 2022-23 മുതല്‍ പൗരന്മാര്‍ക്ക് ഇ-പാസ്പോര്‍ട് നല്‍കാന്‍ സര്‍കാര്‍ പദ്ധതിയിടുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. 2022 കലന്‍ഡര്‍ വര്‍ഷത്തില്‍ ഇ-പാസ്പോര്‍ടുകള്‍ വിതരണം ചെയ്യുന്നതിനുള്ള സര്‍കാരിന്റെ പദ്ധതികളെക്കുറിച്ചും അതിന്റെ വിശദാംശങ്ങളെക്കുറിച്ചുമുള്ള ചോദ്യത്തിന് വ്യാഴാഴ്ച രാജ്യസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
എംബഡഡ് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫികേഷന്‍ (RFID) ചിപും (Chip) ആന്റിനയും പിന്‍ കവറില്‍ ഉള്‍പെടുത്തിയിട്ടുള്ള ഒരു സംയോജിത പേപറും ഇലക്ട്രോണിക് പാസ്പോര്‍ടും ആയിരിക്കും ഇ-പാസ്പോര്‍ട് എന്നും മന്ത്രി അറിയിച്ചു.
'പാസ്പോര്‍ടിന്റെ നിര്‍ണായക വിവരങ്ങള്‍ അതിന്റെ ഡാറ്റാ പേജില്‍ പ്രിന്റ് ചെയ്യുകയും ചിപില്‍ സൂക്ഷിക്കുകയും ചെയ്യും. ഡോക്യുമെന്റിന്റെയും ചിപിന്റെയും സവിശേഷതകള്‍ ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ICAO) രേഖ 9303 ല്‍ വ്യക്തമാക്കിയിട്ടുണ്ട്,' എന്നും മന്ത്രി പറഞ്ഞു.
ഇ-പാസ്പോര്‍ട് വിതരണത്തിന്റെ പശ്ചാത്തലത്തില്‍ വിദേശകാര്യ മന്ത്രാലയം സാങ്കേതിക ചുമതലകള്‍ നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിനെ (എന്‍ഐസി) ഏല്‍പിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
'ഇ-പാസ്പോര്‍ടുകള്‍ നാസികിലെ ഇന്‍ഡ്യ സെക്യൂരിറ്റി പ്രസ് നിര്‍മിക്കും. ഓപറേറ്റിംഗ് സിസ്റ്റത്തിനൊപ്പം 4.5 കോടി ഐസിഎഒ-കംപ്ലയിന്റ് ഇലക്ട്രോണിക് ചിപുകള്‍ വാങ്ങുന്നതിനുള്ള കത്ത് നല്‍കിയിട്ടുണ്ട്' മന്ത്രി കൂട്ടിച്ചേര്‍ത്തു.
സാമ്പിള്‍ ഇ-പാസ്പോര്‍ടുകള്‍ നിലവില്‍ പരിശോധിച്ചു വരികയാണെന്നും സാങ്കേതിക പരിസ്ഥിതി വ്യവസ്ഥയും അടിസ്ഥാന സൗകര്യങ്ങളും പൂര്‍ത്തീകരിക്കുന്നതോടെ പൂര്‍ണ തോതിലുള്ള നിര്‍മാണവും ഇഷ്യൂവും ആരംഭിക്കുമെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.
Keywords: India Plans To Issue E-Passports To Its Citizens Starting This Year: Minister, New Delhi, News, Passport, V. Muraleedaran, Minister, Rajya Sabha, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Follow Kvartha
Stay connected with the latest Malayalam news, breaking updates and local stories.
Follow us on Facebook →

