73-ാം റിപബ്ലിക് ദിനാഘോഷത്തില്‍ രാജ്യം; ഡെല്‍ഹിയടക്കമുള്ള നഗരങ്ങളില്‍ ജാഗ്രത, ഇത്തവണ വിഷിഷ്ടാതിഥിയില്ല
Jan 26, 2022, 08:27 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 26.01.2022) 73-ാം റിപബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം. രാവിലെ 10 മണിക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. 10.30 ഓടെ രാജ് പഥില്‍ പരേഡ് തുടങ്ങും. 21 നിശ്ചലദൃശങ്ങള്‍ പരേഡിലുണ്ടാകും. കോവിഡ് പ്രമാണിച്ച് ഇത്തവണ വിഷിഷ്ടാതിഥി ഉണ്ടാവില്ല.
തലസ്ഥാന നഗരത്തില്‍ അടുത്തിടെ സ്‌ഫോടകവസ്തു കണ്ടെത്തിയ സാഹചര്യത്തില്‍ ഡെല്‍ഹി ഉള്‍പെടെയുള്ള നഗരങ്ങള്‍ അതീവ ജാഗ്രതയിലാണ്. കോവിഡ് വ്യാപനത്തിനിടെ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടികുറച്ചാണ് ഇത്തവണ പരേഡ് നടക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായ അമൃത് മഹോത്സവത്തിനിടെയാണ് 73-ാം റിപബ്ലിക് ദിനമെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
സംസ്ഥാനത്തെ റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടക്കം കുറിക്കും. രാവിലെ ഒന്‍പതിന് ഗവര്‍ണര്‍ അഭിവാദ്യം സ്വീകരിക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പൊതുജനങ്ങള്‍ക്ക് ചടങ്ങുകളില്‍ പ്രവേശനമില്ല.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

